KeralaLatest NewsNews

സി.പി.ഐ.എമ്മിൽ മതതീവ്രവാദികള്‍,മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചവരെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടില്ല:ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റികള്‍ വരെയുള്ള എല്ലാ ഘടകത്തിലും മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. പ്രണയിക്കുന്നവരെ മത പരിവർത്തനം നടത്തിയ ശേഷം വിവാഹം കഴിച്ച നിരവധി ഡി.വൈ.എഫ്.ഐക്കാർ കേരളത്തിലുണ്ടെന്നും ഇവരെ ആരെയും പാർട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോടഞ്ചേരിയിലെ വിവാദ മിശ്ര വിവാഹത്തിലെ പെൺകുട്ടിയെ ഭർത്താവിനൊപ്പം വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പല ജില്ലകളിലും ഇപ്പോള്‍ സി.പി.ഐ.എം വിഭാഗീയത ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം പറയുന്നത്. മത സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പലരുമാണ് ഇപ്പോള്‍ സി.പി.ഐ.എം സഹയാത്രികരായിട്ടുള്ളതെന്നും ഇവര്‍ മുഖാന്തരമാണ് പാര്‍ട്ടി വര്‍ഗീയ പ്രീണന നയം നടപ്പിലാക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിക്കുന്നു.

ചെറിയാൻ ഫിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സി പി എം സംസ്ഥാന കമ്മറ്റി മുതൽ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളിൽ മത തീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ട്. പല ജില്ലകളിലും ഇപ്പോൾ സി പി എം വിഭാഗീയത ജാതി-മത അടിസ്ഥാനത്തിലാണ്. മത സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന പലരുമാണ് ഇപ്പോൾ സി പി എം സഹയാത്രികരായിട്ടുള്ളത്. ഇവർ മുഖേനയാണ് സി പി എം വർഗ്ഗീയ പ്രീണന നയം നടപ്പാക്കുന്നത്. ആരാധനാലയങ്ങളുടെ ഭരണ സമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സി പി എം ന് തിരിച്ചടിയായിട്ടുണ്ട്. വർഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോൾ സി പി എം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നത്. ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ അപകടകരമാണെങ്കിലും സി പി എം -ന്റെ ഔദ്യോഗിക നയം വ്യക്തമല്ല. ഇക്കാര്യത്തിൽ എം വി ഗോവിന്ദന്റെ അഭിപ്രായം പാർട്ടി നയമാണോയെന്ന് വ്യക്തമാക്കണം. പ്രണയിക്കുന്നവരെ മത പരിവർത്തനം നടത്തിയ ശേഷം വിവാഹം കഴിച്ച നിരവധി ഡി വൈ എഫ് ഐക്കാർ കേരളത്തിലുണ്ട്. ഇവരെ ആരെയും പാർട്ടി തള്ളിപ്പറഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button