Latest NewsSaudi ArabiaNewsInternationalGulf

അനുമതിയില്ലാതെ ഉംറ നിർവഹിക്കാനെത്തിയാൽ 10,000 റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി

റിയാദ്: അനുമതി പത്രമില്ലാതെ ഉംറ നിർവഹിക്കാനെത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് പതിനായിരം റിയാലാണ് പിഴ ചുമത്തുന്നത്. പൊതുസുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെയാണ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.

Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,818 വാക്സിൻ ഡോസുകൾ

അവസാന പത്തിൽ ഉംറ നിർവഹിക്കാൻ അനുമതി നൽകുക റമദാനിൽ ഇതുവരെ ഉംറ നിർവഹിക്കാത്തവർക്ക് മാത്രമായിരിക്കുമെന്ന് നേരത്തെ ഹജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. റമസാൻ അവസാന പത്തായതോടെ ഹറമിൽ തിരക്ക് വർദ്ധിച്ചതോടെയാണ് തീരുമാനം. വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് ഉംറയ്ക്ക് അനുമതി നിർബന്ധമാണ്. ഇവർ പുറപ്പെടുന്നതിന് മുമ്പ് തന്നെ ഉംറയ്ക്ക് അനുമതി തേടണമെന്നാണ് നിർദ്ദേശം. തവക്കൽന ഇഅതമർന ആപ്പുകൾ മുഖേനയാണ് ഉംറയ്ക്കായി അനുമതി തേടേണ്ടത്.

Read Also: മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട: ഒരുകോടി രൂപയുമായി ദമ്പതികൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button