KeralaLatest NewsNews

വീട് ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതരെത്തിയതിന്റെ മനോവിഷമത്തില്‍ അഭിഭാഷകന്‍ വീടിനുളളില്‍ തൂങ്ങി മരിച്ചു

30 ലക്ഷം കട ബാധ്യത: അഭിഭാഷകന്‍ വീടിനുള്ളില്‍ ജീവനൊടുക്കി

വയനാട്: 30 ലക്ഷത്തിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് അഭിഭാഷകന്‍ ജീവനൊടുക്കി. വീട് ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതര്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് അഭിഭാഷകന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. മുന്‍ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ ടോമിയാണ് ജീവനൊടുക്കിയത്. വയനാട് പുല്‍പ്പള്ളിയിലാണ് സംഭവം.

Read Also:ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു : പൈലറ്റും സഹപൈലറ്റും മരിച്ചു

പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 10 വര്‍ഷം മുന്‍പ് 12 ലക്ഷത്തോളം രൂപ, ടോമി വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപയായിരുന്നു തിരിച്ചടക്കേണ്ടിയിരുന്നത്.

ലോണ്‍ അടവ് മുടങ്ങിയതിനാല്‍ കഴിഞ്ഞ ബുധനാഴ്ച വീടും പുരയിടവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ് പ്രകാരം, ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസ് സംരക്ഷണത്തോടെ വീട്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്ന്, നാട്ടുകാര്‍ ഇടപെട്ട് 4 ലക്ഷം രൂപ അടച്ചു. ബാക്കി തുക 10 ദിവസത്തിനകം അടക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന്, അധികൃതര്‍ മടങ്ങി പോകുകയായിരുന്നു. ഇതിനിടെയാണ് ടോമി വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button