ThrissurKeralaNattuvarthaLatest NewsNews

മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസ് : മാതാവിന് ജീവപര്യന്തം തടവും പിഴയും

പുല്ലൂർ ഊരകം പൂത്തുപറമ്പിൽ ജിതേഷിന്‍റെ ഭാര്യ അമ്പിളിയെ (34) ആണ് കോടതി ശിക്ഷിച്ചത്

ഇരിങ്ങാലക്കുട: കുടുംബ കലഹത്തെ തുടർന്ന്, മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസിൽ മാതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പുല്ലൂർ ഊരകം പൂത്തുപറമ്പിൽ ജിതേഷിന്‍റെ ഭാര്യ അമ്പിളിയെ (34) ആണ് കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് ആണ് ജീവപര്യന്തം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

2014 ജനുവരി 11-ന് ആണ് സംഭവം നടന്നത്. മക്കളായ ലക്ഷ്മി (നാല്), ശ്രീഹരി (ഒന്നര) എന്നിവരെ വീടിനടുത്തുള്ള കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തുകയും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു.

Read Also : കോമഡി ഷോ നടത്തുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് : രാഹുൽ ഗാന്ധിയുണ്ടല്ലോ എന്ന് സോഷ്യൽ മീഡിയ

ഇരിങ്ങാലക്കുട പൊലീസ് സബ് ഇൻസ്പെക്ടർ ടി.ജി. ദിലീപ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ ആർ. മധു, ടി.എസ്. സിനോജ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button