Latest NewsNewsIndia

രാമരാജ്യം വന്നാൽ ഉറുദു ഭാഷ പൂർണമായും നിരോധിക്കും: തെലങ്കാന ബി.ജെ.പി എം.പി

'ഗ്യാൻവാപി മസ്ജിദ് പരിസരം കുഴിക്കുന്നിടത്തെല്ലാം ശിവലിംഗങ്ങൾ കാണപ്പെടുന്നു': ബി.ജെ.പി എം.പി

ഹൈദരാബാദ്: രാമരാജ്യം വരികയാണെങ്കിൽ സംസ്ഥാനത്ത് ഉറുദു ഭാഷ പൂർണമായി നിരോധിക്കുമെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷനും കരിംനഗർ എം.പിയുമായ ബന്ദി സഞ്ജയ് കുമാർ. മദ്രസകൾ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയെന്ന് കരിംനഗർ ബി.ജെ.പി എം.പി ആരോപിച്ചു. ബുധനാഴ്ച കരിംനഗറിൽ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാമരാജ്യം’ വന്നാൽ തങ്ങൾ ഉറുദു ഭാഷ പൂർണ്ണമായും നിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് എവിടെ ബോംബ് സ്‌ഫോടനങ്ങൾ നടന്നാലും അതിനു കാരണം, മദ്രസകൾ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയത് കൊണ്ടാണെന്നും, അവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഗ്യാൻവാപി മസ്ജിദ് തർക്കത്തിലും അദ്ദേഹം പ്രതികരിച്ചു.

‘പള്ളിയുടെ പരിസരം കുഴിച്ചിടുന്നിടത്തെല്ലാം ശിവലിംഗങ്ങൾ കാണപ്പെടുന്നു. സംസ്ഥാനത്തെ എല്ലാ മസ്ജിദുകളും ഞങ്ങൾ കുഴിച്ചുമൂടുമെന്ന് ഒവൈസിയെ ഞാൻ വെല്ലുവിളിക്കുന്നു. മൃതദേഹങ്ങൾ കണ്ടെടുത്താൽ നിങ്ങൾ അതിൽ അവകാശമുന്നയിക്കുന്നു. ഒരു ശിവലിംഗം കണ്ടെത്തിയാൽ അത് ഞങ്ങൾക്ക് കൈമാറൂ. ഞങ്ങളല്ലേ അതിന്റെ അവകാശി?’, എം.പി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button