ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിച്ച് കൊണ്ട് ബി.ജെ.പി വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് സൗദി അറേബ്യ. പ്രസ്താവന വിവാദമായതോടെ, നൂപുറിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ബി.ജെ.പിയുടെ തീരുമാനത്തെ സൗദി സ്വാഗതം ചെയ്യുകയും ചെയ്തു. വിശ്വാസങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയാണ് വേണ്ടതെന്ന് ഫൈസൽ ബിൻ ഫർഹാൻ അൽ-സൗദി രാജകുമാരന്റെ നേതൃത്വത്തിലുള്ള സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹറമൈനിലെ ജനറൽ പ്രസിഡൻസി, ഗ്രാൻഡ് മോസ്‌കിന്റെയും പ്രവാചകന്റെ പള്ളിയുടെയും കാര്യങ്ങളുടെ പൊതു പ്രസിഡൻസി, അതിലെ മതപ്രഭാഷകരും പുരോഹിതന്മാരും പണ്ഡിതന്മാരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ മുഹമ്മദ് നബിയെക്കുറിച്ചുള്ള ശർമയുടെ പ്രസ്താവനകളെ അപലപിച്ചു. ഇത്തരം ഹീനമായ പ്രവൃത്തികൾ എല്ലാ മതങ്ങളെയും അനാദരിക്കുന്നതാണെന്നും അത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവാചകന്റെ ആധികാരിക ജീവചരിത്രം പരിചിതമായിരിക്കില്ലെന്നും ഹറമൈൻ ജനറൽ പ്രസിഡൻസി ഊന്നിപ്പറഞ്ഞു.
‘അല്ലാഹുവിന്റെ പ്രാർത്ഥനയും സമാധാനവും അവരിൽ ഉണ്ടാകട്ടെ. മനുഷ്യരാശിയുടെ വെളിച്ചവും ലോകത്തിന് നൽകിയ കാരുണ്യവും, അല്ലാഹുവിന്റെ പ്രാർത്ഥനയും അവരിൽ ഉണ്ടാകട്ടെ’, അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെ സന്ദേശം എല്ലാവരിലും പ്രചരിപ്പിക്കണമെന്നും, ഇസ്ലാമിന്റെ ചിഹ്നങ്ങളെ അനാദരിക്കരുതെന്നും ഹറമൈൻ ജനറൽ പ്രസിഡൻസി വ്യക്തമാക്കി.
ഗ്യാൻവാപി മസ്ജിദ് തർക്കത്തെക്കുറിച്ചുള്ള ഒരു ടി.വി ചർച്ചയ്ക്കിടെയായിരുന്നു ഇസ്ലാമിക മതചിഹ്നങ്ങളെയും മുഹമ്മദ് നബിയെയും പരിഹസിച്ചുകൊണ്ട് നൂപുർ രംഗത്തെത്തിയത്. ശിവലിംഗത്തെ ഉറവ എന്ന് വിളിച്ച് മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും അവർ പറഞ്ഞു. സംഭവം വിവാദമാവുകയും ചില ഇടങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഹൈദരാബാദ്, പൂനെ, മുംബൈ എന്നിവിടങ്ങളിൽ മതവികാരം വ്രണപ്പെടുത്തിയതിന് ശർമയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, നൂപൂർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം അറിയിച്ച രാജ്യങ്ങൾക്കു മുന്നിൽ നിലപാട് വിശദീകരിച്ച് ഇന്ത്യ രംഗത്തെത്തി. വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവന രാജ്യത്തിന്റെ നിലപാടായി കാണേണ്ടെന്നും, മതസൗഹാർദ്ദം തകർക്കുന്ന വിധത്തിൽ പ്രസ്താവന നടത്തുന്നവർക്കെതിരെ തുടർന്നും രാജ്യം ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇന്ത്യ അറിയിച്ചു. നൂപുറിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിനെതിരാണ്. എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് ഇന്ത്യയുടേത് എന്ന് ഇന്ത്യ വ്യക്തമാക്കി.
#Statement | The Ministry of Foreign Affairs expresses its condemnation and denunciation of the statements made by the spokeswoman of the #Indian Bharatiya Janata Party (#BJP), insulting the Prophet Muhammad peace be upon him. pic.twitter.com/VLQwdXuPuq
— Foreign Ministry ?? (@KSAmofaEN) June 5, 2022
Post Your Comments