Latest NewsNewsIndia

ഇസ്ലാം ഉപേക്ഷിച്ച്‌ ഹിന്ദുമതം സ്വീകരിച്ച ജിതേന്ദ്ര നാരായണ്‍ ത്യാഗിയുടെ തല മൂന്ന് ദിവസത്തിനുളളില്‍ വെട്ടുമെന്ന് സന്ദേശം

ഭീകരന്‍ ഇഖ്ബാല്‍ കസ്‌കറിന്റെ സഹോദരന്‍ എന്ന് പരിചയപ്പെടുത്തിയ അജ്ഞാതനാണ് ഭീഷണി ഉയർത്തിയത്

ലക്നൗ: ഇസ്ലാം ഉപേക്ഷിച്ച്‌ ഹിന്ദുമതം സ്വീകരിച്ച ജിതേന്ദ്ര നാരായണ്‍ ത്യാഗിയ്ക്ക് വധഭീഷണി. ഇതിനെ തുടർന്ന് ജിതേന്ദ്ര  ത്യാഗി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. വിദേശരാജ്യങ്ങളില്‍ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും കഴിഞ്ഞ ദിവസം രാത്രി വാട്ട്സാപ്പ് കോളിലൂടെ തലവെട്ടുമെന്ന ഭീഷണി ലഭിച്ചെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറയുന്നു.

ഭീകരന്‍ ഇഖ്ബാല്‍ കസ്‌കറിന്റെ സഹോദരന്‍ എന്ന് പരിചയപ്പെടുത്തിയ അജ്ഞാതനാണ് ഭീഷണി ഉയർത്തിയത്. ഹിന്ദിയില്‍ ആയിരുന്നു കത്ത് . കോള്‍ വന്ന +971569781862 എന്ന ദുബായ് നമ്ബരും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ലഖ്‌നൗ പോലീസിനോട് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ത്യാഗി കത്തില്‍ ആവശ്യപ്പെടുന്നു.

read also: ജോലിയ്ക്ക് പോകാൻ സമ്മർദ്ദം ചെലുത്തി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ഇസ്ലാം ഉപേക്ഷിച്ച്‌ ഹിന്ദുമതം സ്വീകരിച്ച  തന്റെ രക്തത്തിനായി ഇസ്ലാമിക തീവ്രവാദികള്‍ വിലപേശുകയാണെന്നും ഭൂരിഭാഗം കോളുകളും വരുന്നത് പാകിസ്താന്‍ നമ്പറുകളില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന ഖുര്‍ആനിലെ 26 വാക്യങ്ങള്‍ തിരുത്തി എഴുതി എന്ന് അവകാശപ്പെട്ടതിലൂടെ  വിവാദങ്ങളിൽ നിറഞ്ഞു നിന്ന സീം റിസ്വി എന്ന വ്യക്തിയാണ് ഹിന്ദു മതവും ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്ന പേരും സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button