Latest NewsNewsIndia

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭകർക്ക് സൈന്യത്തിൽ പ്രവേശനമില്ല: ലഫ്‌. ജനറൽ അനിൽ പുരി

ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കാളിയായവർക്കു സൈന്യത്തിൽ പ്രവേശനമുണ്ടാകില്ലെന്ന് സൈനിക വകുപ്പ്‌ അഡീഷണൽ സെക്രട്ടറി ലഫ്‌. ജനറൽ അനിൽ പുരി. രാജ്യത്ത് അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നത് രണ്ടു വർഷത്തെ പഠനത്തിനു ശേഷമാണെന്നും ഏറെക്കാലമായി പരിഗണനയിലുള്ള വിഷയമാണ് അഗ്നിപഥ് പദ്ധതിയെന്നും ലഫ്‌. ജനറൽ അനിൽ പുരി പറഞ്ഞു. സൈന്യത്തിനു കൂടുതൽ യുവത്വം നൽകാൻ ഈ പദ്ധതി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഗ്നിപഥ് പദ്ധതിയിലേക്കുള്ള നിയമനങ്ങളിൽ സംവരണാനുകൂല്യമടക്കം പ്രഖ്യാപിച്ചത് പ്രക്ഷോഭം കണ്ടുകൊണ്ടല്ലെന്നും സേവന കാലാവധി കഴിയുന്നവർക്കുള്ള സംവരണം പദ്ധതിയിലുള്ളതാണെന്നും ലഫ്‌. ജനറൽ അനിൽ പുരി വ്യക്തമാക്കി. അഗ്നിവീർ ജീവത്യാഗം ചെയ്യേണ്ടി വന്നാൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്കെതിരായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഫ്‌ഐ

‘സൈന്യത്തിന്റെ അടിത്തറ തന്നെ അച്ചടക്കത്തിലാണ്. കലാപകാരികൾക്ക് സൈന്യത്തിൽ സ്ഥാനം ഉണ്ടാകില്ല. അഗ്നിപഥ് പദ്ധതി പ്രകാരമുള്ള നിയമനങ്ങൾക്ക്, പൊലീസ് പരിശോധന ഒഴിവാക്കാനാകാത്തതാണ്. അതിനാൽ, കേസിൽ പ്രതി ചേർക്കപ്പെട്ടാൽ അഗ്നിവീർ നിയമനത്തിന് അപേക്ഷിക്കാൻ കഴിയില്ല,’ ലഫ്‌. ജനറൽ അനിൽ പുരി മാദ്ധ്യമങ്ങളോട് പറഞ്ഞു. സൈനികർക്ക് നിലവിലുള്ള അലവൻസുകൾ എല്ലാം തന്നെ, അഗ്‌നിവീറിനും ലഭിക്കുമെന്നും വേർതിരിവുകൾ ഉണ്ടാകില്ലെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.

പദ്ധതിയിൽ ജൂൺ 24ന് രജിസട്രേഷൻ ആരംഭിക്കും. ജൂലൈ 24 മുതൽ പ്രാഥമിക പരീക്ഷ ഓൺലൈനായി നടത്തും. നവംബർ 21നു മുൻപ് നാവിക സേനയിലേക്കുള്ള അഗ്‌നിവീർ നിയമനം നടക്കും. ആദ്യ ബാച്ചിനെ വ്യോമസേനയിൽ ഡിസംബറിനു മുൻപ് തിരഞ്ഞെടുക്കും. അഗ്നിപഥ് വഴി 46,000 പേരെ മാത്രമാണ് ഈ വർഷം റിക്രൂട്ട് ചെയ്യുന്നത്. വരും വർഷങ്ങളിൽ നിയമനം 1.25 ലക്ഷം വരെയായി ഉയർത്തും.

shortlink

Related Articles

Post Your Comments


Back to top button