Latest NewsNewsSaudi ArabiaInternationalGulf

ജൂൺ 23 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ ഉംറ പെർമിറ്റുകൾ അനുവദിക്കില്ല: അറിയിപ്പുമായി സൗദി

റിയാദ്: 2022 ജൂൺ 23 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ താത്കാലികമായി നിർത്തലാക്കുമെന്ന് സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ആഗോള വ്യാപകമായി വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി, സെര്‍വര്‍ തകരാറിലെന്ന് സംശയം

ഹജ് തീർത്ഥാടനം സുഗമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 26 ദിവസത്തേക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഹജ് 2022 സീസൺ അവസാനിക്കുന്നതോടെ ജൂലൈ 19 മുതൽ ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ പുന:രാരംഭിക്കും. ഹജ്ജ് തീർത്ഥാടകർക്ക് താമസിക്കുന്നതിനായി ഒരുക്കിയിട്ടുള്ള താമസയിടങ്ങൾ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത്. മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെിരെ കർശന നടപടി സ്വീകരിക്കും. ആറ് മാസം വരെ തടവും, 30000 റിയാൽ വരെ പിഴയുമാണ് ഇത്തരക്കാർക്ക് ശിക്ഷയായി ലഭിക്കുക.

Read Also: സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിലാണ് പോകുന്നത് : മുഖ്യമന്ത്രി പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button