ThiruvananthapuramKeralaNattuvarthaLatest NewsNews

ആക്രമണം മുഖ്യമന്ത്രിയുടെ ആജ്ഞയനുസരിച്ച്, ആസൂത്രണം ചെയ്തത്: ഇ.പി. ജയരാജൻ: ​ആരോപണവുമായി എം.എം. ഹസന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനുമെതിരെ ഗുരുതര ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാവ് എം.എം. ഹസന്‍. മുഖ്യമന്ത്രിയുടെ ആജ്ഞയനുസരിച്ച്, ഇ.പി. ജയരാജന്‍ ആസൂത്രണം ചെയ്ത ആക്രമണമാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിൽ, എസ്.എഫ്.ഐക്കാര്‍ നടത്തിയതെന്ന് എം.എം ഹസന്‍ പറഞ്ഞു.

ജൂണ്‍ 21ന് ഇ.പി. ജയരാജന്‍ കല്‍പ്പറ്റയിലെത്തി ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും അന്നുതന്നെ, രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുള്ള അക്രമം ആസൂത്രണം ചെയ്യുകയായിരുന്നു എന്നും ഹസൻ ആരോപിച്ചു. തൊട്ടുപിന്നാലെയാണ്, എസ്.എഫ്.ഐക്കാര്‍ അക്രമം നടത്തിയതെന്നും ഹസൻ കൂട്ടിച്ചേർത്തു.

കുട്ടിക്കുരങ്ങന്‍മാരെ കൊണ്ട് ചുടുചോറു വാരിക്കുന്നത് പോലെ, കുട്ടി സഖാക്കളെക്കൊണ്ട് അക്രമം നടത്തിച്ച മുഖ്യമന്ത്രിയും, ഇ.പി ജയരാജനും ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ വെറും നാടകമാണെന്നും എം.എം. ഹസന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും, പൊലീസ് നോക്കി നിൽക്കുകയായിരുന്നു എന്നും എസ്.എഫ്.ഐക്കാര്‍ക്ക് എതിരെ വധശ്രമത്തിനാണ് കേസെടുക്കേണ്ടതെന്നും ഹസൻ കൂട്ടിച്ചേർത്തു.

ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

‘രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരന്‍ അഗസ്റ്റിനെ അതിക്രൂരമായി മര്‍ദ്ദിച്ചു. വിവിധ സഹായങ്ങള്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ച അപേക്ഷകളെല്ലാം വലിച്ചുകീറി. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലവെട്ടിയതിന് സമാനമായി, സംഘപരിവാര്‍ മാതൃകയില്‍ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടിയരച്ചു. ഇതെല്ലാം ചെയ്യുമ്പോള്‍ പൊലീസ് നോക്കുകുത്തികളായിരുന്നു. സീതാറാം യെച്ചൂരിയുടെ പ്രതികരണം വന്നതിനാലാണ് ഡി.വൈ.എസ്.പി യെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്,’ ഹസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button