Latest NewsKeralaNews

ആരോഗ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിനെ ഒഴിവാക്കിയ സംഭവം: വിശദീകരണവുമായി കോടിയേരി

ആക്ഷേപം വന്ന ശേഷമാണ് ഒഴിവാക്കാന്‍ തീരുമാനമെടുത്തത്.

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആക്രമണത്തില്‍ പങ്കാളിയാണെന്നറിഞ്ഞതിനെ തുടര്‍ന്നാണ് പഴ്‌സനല്‍ സ്റ്റാഫില്‍പ്പെട്ടയാളെ ഒഴിവാക്കിയതെന്ന് കോടിയേരി പറഞ്ഞു. എന്നാൽ, ആക്രമി സംഘത്തിലുണ്ടായിരുന്നത് മുന്‍ പഴ്‌സനല്‍ സ്റ്റാഫ് ആയിരുന്നെന്നായിരുന്നു മന്ത്രിയുടെ വാദം.

എസ്.എഫ്‌.ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്‍.അവിഷിത്തിനെ ജോലിക്ക് പതിവായി ഓഫീസിലെത്താത്ത കാരണാത്താല്‍ ഒഴിവാക്കിയെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജ് ശനിയാഴ്ച പറഞ്ഞത്. ഇതിന് പിന്നാലെയാണ്, കോടിയേരിയുടെ വിശദീകരണം.

Read Also: കറുപ്പണിഞ്ഞ് പ്രതിപക്ഷം: മിനിറ്റുകള്‍ക്കുള്ളില്‍ പ്രതിഷേധം, സഭ നിര്‍ത്തിവെച്ചു

‘അദ്ദേഹം കുറച്ചു നാളായി ഓഫിസില്‍ വരാറില്ല. അദ്ദേഹത്തെ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് മന്ത്രി തന്നെ കൊടുത്തിട്ടുണ്ട്. ഒഴിവാക്കണം എന്നുള്ളത്. ഇപ്പോള്‍ ഈ സംഭവത്തില്‍ പങ്കാളിയാണെന്നറിഞ്ഞയുടനെ അയാളെ ആ പോസ്റ്റില്‍ നിന്ന് ഒഴിവാക്കി. പങ്കാളിയെന്നു പറഞ്ഞാല്‍, ആക്ഷേപം വന്നിട്ടുണ്ട് എന്നേയുള്ളൂ. ആക്ഷേപം വന്ന ശേഷമാണ് ഒഴിവാക്കാന്‍ തീരുമാനമെടുത്തത്. സംഭവം വരുന്നതിന് മുന്‍പ് തന്നെ അയാള്‍ വേണ്ടത്ര ജോലിയ്ക്ക് വരുന്നില്ലെന്ന് മനസ്സിലാക്കിയതിനാല്‍ മാറ്റിനിര്‍ത്താന്‍ നോട്ട് കൊടുത്തിരുന്നു. അത് ഇതുമായി ബന്ധപ്പെട്ടതല്ല’- കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button