KeralaLatest NewsNews

മന്ത്രിയായി തുടരാൻ അർഹതയില്ല, സജി ചെറിയാൻ പുറത്തേക്കോ? – സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയെന്ന് വിമർശനം

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പ്രതിസന്ധിയിലായി സർക്കാർ. വിവാദ പരാമർശത്തിൽ മാപ്പ് പറയാതെ, തന്റെ പരാമർശത്തെ ദുർവ്യാഖ്യാനിച്ചവരുടെ വാക്കുകൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു സജി ചെറിയാൻ നൽകിയ വിശദീകരണം. ഭരണഘടനയെ അവഹേളിച്ച, വിശദീകരണവേളയിൽ പോലും തന്റെ പ്രസ്താവനയെ പിൻവലിക്കാത്ത സജി ചെറിയാനെ സർക്കാരും സി.പി.എമ്മും സംരക്ഷിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Also Read:‘2030കളോടെ സായുധസേനകളുടെ പകുതി അംഗങ്ങളും അഗ്നിവീറുകളാവും’: കമാൻഡിംഗ് ഇൻ ചീഫ്

സർക്കാരിനും ഭരണമുന്നണിക്കുമെതിരെ പ്രതിപക്ഷത്തിന് വീണു കിട്ടിയ ആയുധമാണ് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശം. ഭരണഘടനയെ നിന്ദിച്ച മന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. മന്ത്രിയുടെ പ്രസ്താവനയിൽ ഭരണമുന്നണിയിലെ സിപിഐക്കുളള എതിർപ്പും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും. രാജിവെക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ നിയമനടപടികളിലേക്ക് കടക്കുന്നതിന്റെ സാധ്യതയും പ്രതിപക്ഷം ആരായുന്നുണ്ട്.

മന്ത്രിയുടെ വിശദീകരണം കോടതിയിലും നിലനിൽക്കില്ലെന്നാണ് പ്രതിപക്ഷത്തിൻറെ വിലയിരുത്തൽ. കോടതിയിൽ പോയാൽ മന്ത്രിക്കും സർക്കാരിനും സിപിഎമ്മിനും ഒരുപോലെ തിരിച്ചടിയുണ്ടാകുമെന്നും പ്രതിപക്ഷം കരുതുന്നു. സജി ചെറിയാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി ആണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സജി ചെറിയാൻ രാജി വെയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്താൽ അത് സർക്കാരിന് തിരിച്ചടിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button