Latest NewsIndia

‘2030കളോടെ സായുധസേനകളിലെ പകുതി അംഗങ്ങളും അഗ്നിവീറുകളാവും’: കമാൻഡിംഗ് ഇൻ ചീഫ്

ഡൽഹി: 2030കളോടെ, സായുധസേനകളുടെ പകുതി അംഗങ്ങളും അഗ്നിവീറുകളാവുമെന്ന് കരസേന ഉദ്യോഗസ്ഥൻ. ലഫ്റ്റനന്റ് ജനറൽ റാണാ പ്രതാപ് കലിതയാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്.

കരസേനയുടെ ഈസ്റ്റേൺ കമാൻഡിന്റെ കമാൻഡിംഗ് ഇൻ ചീഫ് ജനറൽ ഓഫീസറാണ് റാണാ പ്രതാപ് കലിത. ഇന്ത്യ ടുഡേ കോൺക്ലേവ് ഈസ്റ്റ് 2022-ൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Also read:കാളിയെക്കുറിച്ചുള്ള പരാമർശം: മഹുവ മൊയ്ത്രയെ തള്ളിപ്പറഞ്ഞ് തൃണമൂൽ കോൺഗ്രസ്

‘ആദ്യത്തെ രണ്ട് മൂന്ന് ദിവസത്തെ പ്രക്ഷോഭത്തിന് ശേഷം, സൈനിക സേവനത്തിലെ വിവിധ സ്കീമുകൾ വിശദമായി മനസ്സിലാക്കിയതോടെ പ്രക്ഷോഭങ്ങൾ സാവധാനം കെട്ടടങ്ങി. ഹ്രസ്വകാല ഈ സേവന പദ്ധതിയുടെ ഗുണങ്ങൾ ജനങ്ങളും യുവാക്കളും മനസ്സിലാക്കി എന്നതാണ് സത്യം.’- റാണാ പ്രതാപ് പറഞ്ഞു.

സാങ്കേതികവിദ്യയുടെ പുരോഗമനങ്ങൾക്കനുസരിച്ച് നമ്മൾക്ക് മാറേണ്ടി വരുമെന്നും, എല്ലാം പുന:സംഘടിപ്പിക്കേണ്ടി വരുമെന്നും പറഞ്ഞ അദ്ദേഹം, സായുധ സേനകളുടെ ഘടനയും അതിൽ നിന്ന് വിഭിന്നമല്ല എന്ന് വ്യക്തമാക്കി. സേനകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നത് വഴി, സാമ്പത്തികമായി കൂടുതൽ ശേഷിയും പ്രതിരോധ വിഭാഗത്തിനുണ്ടാകും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button