CricketLatest NewsNewsSports

ഓവലിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്: ഇന്ത്യയ്ക്ക് 10 വിക്കറ്റിന്‍റെ തകർപ്പൻ ജയം

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇംഗ്ലണ്ടിന്‍റെ 110 റണ്‍സ് പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ 10 വിക്കറ്റിന്‍റെ ആവേശ ജയം സ്വന്തമാക്കി. ഓപ്പണർമാരായ രോഹിത് 58 പന്തില്‍ 76 റൺസും ധവാന്‍ 54 പന്തില്‍ 31 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ, ഇന്ത്യയ്ക്കായി ബുമ്ര ആറും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 25.2 ഓവറില്‍ 110 റൺസിന് എല്ലാവരും പുറത്തായി. ബുമ്രയും ഷമിയും തുടക്കത്തിലെ കൊടുങ്കാറ്റായപ്പോള്‍ ഓവലിലെ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് നാണംകെടുകയായിരുന്നു. ആദ്യ 10 ഓവറില്‍ വെറും 30 റണ്‍സാണ് ഇംഗ്ലണ്ടിന് സ്കോർ ബോർഡില്‍ ചേർക്കാനായത്. സ്കോർ ബോർഡിൽ 26 റൺസ്കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തു.

ആദ്യ സ്പെല്ലില്‍ അഞ്ച് ഓവർ എറിഞ്ഞ ബുമ്ര രണ്ട് മെയ്ഡനടക്കം 9 റണ്‍സ് മാത്രം വഴങ്ങി നാല് സൂപ്പർ ബാറ്റ്സ്മാൻമാരെ പുറത്താക്കി. അതേസമയം, മുഹമ്മദ് ഷമി നാല് ഓവറില്‍ 19 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി. പവർപ്ലേയില്‍ ഒരോവർ എറിഞ്ഞ ഹർദ്ദിക് പാണ്ഡ്യ ഒരു റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

Read Also:- പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങൾ!

ജേസന്‍ റോയ്(0), ജോണി ബെയ്ർസ്റ്റോ(7), ജോ റൂട്ട്(0), ലിയാം ലിവിംഗ്സ്റ്റണ്‍(0), ഡേവിഡ് വില്ലി(21), ബ്രൈഡന്‍ കാർസ്(15) എന്നിവരെയാണ് ബുമ്ര പുറത്താക്കിയത്. ഇതില്‍ നാല് പേർ ബൗള്‍ഡാവുകയായിരുന്നു. ബെന്‍ സ്റ്റോക്സ്(0), ജോസ് ബട്‍ലർ(30), ക്രൈഗ് ഓവർട്ടന്‍(8) എന്നിവരെയാണ് ഷമി മടക്കിയത്. ബട്‍ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. 14 റൺസെടുത്ത മൊയീന്‍ അലിയെ പ്രസിദ്ധ് കൃഷ്ണ മടക്കി. ആറാം തവണയാണ് ഒരു ഏകദിനത്തില്‍ ഇന്ത്യന്‍ പേസർമാർ 10 വിക്കറ്റും വീഴ്ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button