Latest NewsNewsIndia

വാക്കുകളൊന്നും നിരോധിച്ചിട്ടില്ല: അൺപാർലമെന്ററി വാക്കുകളുടെ പേരിലുള്ള വിവാദത്തിൽ വിശദീകരണവുമായി സ്പീക്കർ

ഡൽഹി: ലോക്‌സഭാ സെക്രട്ടേറിയറ്റ് ബുക്ക്‌ലെറ്റിൽ ചില വാക്കുകളുടെ ഉപയോഗം ‘അൺപാർലമെന്ററി’ എന്ന് വിശേഷിപ്പിച്ചതായുള്ള വിവാദത്തിൽ, വിശദീകരണവുമായി സ്പീക്കർ ഓം ബിർള. അംഗങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പാർലമെന്റിൽ വാക്കുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് 1959 മുതൽ തുടരുന്ന പതിവാണ്. വാക്കുകളൊന്നും നിരോധിച്ചിട്ടില്ല. അംഗങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. ആർക്കും അത് തട്ടിയെടുക്കാൻ കഴിയില്ല. പക്ഷേ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് പാർലമെന്റിന്റെ മര്യാദയ്ക്ക് അനുസരിച്ചായിരിക്കണം,’ സ്പീക്കർ പറഞ്ഞു.

വിദേശികൾക്ക് ഉംറ വിസ നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു: അറിയിപ്പുമായി സൗദി അറേബ്യ

‘നേരത്തെ, അത്തരം അൺപാർലമെന്ററി വാക്കുകളുടെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. പേപ്പർ പാഴാകാതിരിക്കാൻ ഞങ്ങൾ അത് ഇന്റർനെറ്റിൽ ഇട്ടിട്ടുണ്ട്. വാക്കുകൾ നിരോധിച്ചിട്ടില്ല, നീക്കം ചെയ്ത വാക്കുകളുടെ സമാഹാരം ഞങ്ങൾ പുറത്തിറക്കിയിട്ടുണ്ട്,’ ഓം ബിർള കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button