Latest NewsIndia

പാവപ്പെട്ടവരെ സഹായിക്കാനായി 600 കോടിയുടെ സ്വത്തുക്കള്‍ യോഗി സര്‍ക്കാരിന് കൈമാറി ഡോക്ടർ

ലഖ്‌നൗ: മൊറാദാബാദിലെ വ്യവസായിയും ഡോക്ടറുമായ അരവിന്ദ് ഗോയല്‍ തന്റെ കോടികളുടെ സ്വത്തുക്കൾ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറി. 600 കോടി രൂപയോളം വിലമതിക്കുന്ന തന്റെ സ്വത്തുക്കളാണ് പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി യോഗി സര്‍ക്കാരിന് കൈമാറിയത്. ലോക്ക്ഡൗണ്‍ സമയത്ത് മൊറാദാബാദിലെ 50 ഗ്രാമങ്ങള്‍ ദത്തെടുത്ത അരവിന്ദ് ഗോയല്‍ അവിടെയുള്ളവര്‍ക്ക് സൗജന്യ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരുന്നു.

പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കി നല്‍കുന്നതിനാണിപ്പോള്‍ സ്വത്ത് മുഴുവന്‍ യുപി സര്‍ക്കാരിന് കൈമാറിയത്. രാജ്യത്തുടനീളം അരവിന്ദ് ഗോയൽ 100-ലധികം കോളേജുകളും അഭയകേന്ദ്രങ്ങളും അനാഥാലയങ്ങളും നടത്തുന്നുണ്ട്. കോളേജുകളില്‍ നിന്നുള്ള വരുമാനമാണ് അനാഥാലയങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നടക്കം നാല് രാഷ്ട്രപതിമാരില്‍ നിന്ന് സാമൂഹിക സേവനത്തിന് അരവിന്ദ് ഗോയല്‍ അംഗീകാരം നേടിയിട്ടുണ്ട്. ഭാര്യ രേണു ഗോയലും ഇതിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. അരവിന്ദിനും രേണുവിനും രണ്ട് ആണ്‍ മക്കളും ഒരു മകളുമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button