NewsIndiaCrime

വിവാഹ സത്കാരത്തിനിടെ തന്തൂരി റൊട്ടിയെച്ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചു : രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം

മരിച്ച യുവാക്കളുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, എഫ്‌ഐആറിൽ പേരുള്ള ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

അമേഠി: യുപിയിലെ അമേഠി ജില്ലയിൽ നിന്ന് ഞെട്ടിക്കുന്ന ഒരു കേസ് പുറത്തുവന്നു. വിവാഹത്തിനിടെ തന്തൂരി റൊട്ടിയെച്ചൊല്ലിയുള്ള തർക്കം രണ്ട് പേരുടെ ജീവനെടുത്തു. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തു. എഫ്‌ഐആറിൽ പേരുള്ള ആറ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗൗരിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ സഹായ് ഹൃദയ് ഷാ ഗ്രാമത്തിലാണ് ഇരട്ടക്കൊലപാതകം നടന്നത്. മെയ് 3 ന് രാത്രി ബൽഭദ്രപൂർ ഗ്രാമത്തിൽ നിന്ന് ഒരു വിവാഹ ഘോഷയാത്ര ഇവിടെയെത്തിയിരുന്നു. ഈ വിവാഹ ഘോഷയാത്രയിലെ വരൻ ഗ്രാമത്തലവൻ രാം ജീവാൻ വർമ്മയുടെ മകനായിരുന്നു.

ഗൗരിഗഞ്ചിലെ രാജ്ഗഡ് വോധ്ഗൻ പൂർവ നിവാസികളായ രവി (18), ആശിഷ് (17) എന്നിവർ വധുവിന്റെ ഭാഗത്തുനിന്നുള്ള അതിഥികളായി എത്തിയിരുന്നു. വിവാഹത്തിൽ ഭക്ഷണം കഴിക്കുന്നതിനിടെ തന്തൂരി റൊട്ടിയെച്ചൊല്ലി ഇവരും വരൻ്റെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ ഇരുവിഭാഗങ്ങളും കൈയ്യാങ്കളിയിൽ കലാശിച്ചു. ഇതിലാണ് രവി , ആശിഷ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ച യുവാക്കളുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, എഫ്‌ഐആറിൽ പേരുള്ള ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, ആക്രമണം, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button