Independence DayFreedom StruggleLatest NewsNews

ഇന്ത്യ@75: മഹാത്മാ ഗാന്ധിയുടെ ആഗമനം മുതൽ ദണ്ഡി മാർച്ച് വരെ – സമര ചരിത്രത്തിന്റെ രണ്ടാം അദ്ധ്യായം

മഹാത്മാ ഗാന്ധിയുടെ ആഗമനം സ്വാതന്ത്ര്യമെന്ന സ്വപ്നത്തിലേക്കുള്ള അസാധാരണമായ മനഃശക്തിയുടെ പാതയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരെ നടത്തിയ പോരാട്ടത്തിന് ശേഷം 1915-ൽ മഹാത്മാ ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങി. ദക്ഷിണാഫ്രിക്കയിൽ നിന്ന്‌ മടങ്ങിയെത്തിയ ഗാന്ധിയുടെ മനസ്സിൽ രാഷ്ട്രീയമുണ്ടായിരുന്നില്ല. മറ്റ് രാഷ്ട്രീയ നേതാക്കളെ പോലെ അദ്ദേഹം ഇറങ്ങി പ്രവർത്തിച്ചിരുന്നില്ല. എന്നാൽ, ഗോഖലെയുടെ ഉപദേശപ്രകാരം, ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ അദ്ദേഹം ഒരു വർഷം ബ്രിട്ടിഷ് ഇന്ത്യയിൽ ചുറ്റി സഞ്ചരിക്കുകയും ഒടുവിൽ ചമ്പാരൻ സമരത്തിൽ പങ്കാളിയായി മാറുകയും ചെയ്തു.

തിലക്‌, ലജ്‌പത്‌റായി, ആനിബസന്റ്‌ എന്നിവരെല്ലാം അന്ന്‌ നേതൃനിരയിലെ മുന്‍നിരക്കാരായിരുന്നു. ചമ്പാരൻ സമരം വിജയം കണ്ടതോടെ ഗാന്ധി ഇവർക്കും മുകളിൽ പ്രതിഷ്ഠിക്കപ്പട്ടു. 1919-ൽ ഗാന്ധിജി ഇന്ത്യന്‍ ദേശീയത്വത്തിന്റെ ഏറ്റവും പ്രമുഖനായ നേതാവായിത്തീർന്നു.

റൗലറ്റ് നിയമം 1919

തീവ്രവാദിയെന്നു സംശയിക്കപ്പെടുന്ന ഒരാളെ വിചാരണയില്ലാതെ രണ്ടുവർഷം വരെ തുറുങ്കിലടയ്‌ക്കാൻ അനുമതി നൽകുന്ന നിയമം ആയിരുന്നു റൗലറ്റ് നിയമം. സർ സിഡ്നി റൗലറ്റ് അധ്യക്ഷനായ കമ്മിറ്റിയുടെ ഈ നിയമത്തിനെതിരെ സമരം ചെയ്യാൻ ഗാന്ധി ആഹ്വാനം ചെയ്തു. ഏപ്രിൽ ആറിന് ഇതിന് എതിരായി ഇന്ത്യയിലെമ്പാടും ഹർത്താൽ നടന്നു. 1922 വരെ ഈ നിയമം തുടർന്നു. ഗാന്ധി നിർദ്ദേശിച്ച ഈ സത്യാഗ്രഹവും ഹർത്താലും ബ്രിട്ടീഷ്‌ ഭരണത്തിന്‌ എതിരായ ആദ്യത്തെ വമ്പിച്ച ദേശീയ പ്രകടനമായിരുന്നു.

ജാലിയൻ വാലാബാഗ് കൂട്ടക്കൊല 1919

റൗലറ്റ് നിയമത്തിനെതിരായി നടന്ന സമരങ്ങളുടെ അന്തരഫലമായിട്ടായിരുന്നു വാലാബാഗിലെ കൂട്ടക്കൊല നടന്നത്‌. ഇന്ത്യൻ സ്വാതന്ത്ര്യ അനുകൂല നേതാക്കളായ ഡോ. സൈഫുദ്ദീൻ കിച്ച്‌ലൂ, ഡോ. സത്യപാൽ എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പഞ്ചാബിലെ അമൃത്‌സറിലെ ജാലിയൻ വാലാബാഗിൽ സമാധാനപരമായ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി. നിരോധനം ലംഘിച്ച്‌ യോഗം നടത്തിയ ആള്‍ക്കൂട്ടത്തിന്റെ നേരെ ഒരു ബ്രിട്ടീഷ്‌ സൈനികോദ്യോഗസ്ഥനായ ജനറൽ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള പട്ടാളം മുന്നറിയിപ്പില്ലാതെ തുരുതുരാ വെടി വെച്ചു.

ജാലിയൻ വാലാബാഗിലെ ക്രൂരത രാജ്യത്തെയാകെ അമ്പരപ്പിച്ചു. ഈ സംഭവം പല മിതവാദികളായ ഇന്ത്യക്കാരെയും ബ്രിട്ടീഷുകാരോടുള്ള തങ്ങളുടെ മുൻ കൂറ് ഉപേക്ഷിക്കാനും ബ്രിട്ടീഷ് ഭരണത്തിൽ അവിശ്വാസമുള്ള ദേശീയവാദികളാകാനും കാരണമായി. കോണ്‍ഗ്രസ്‌ നിയമിച്ച ഒരു കമ്മിറ്റിയുടെ കണക്കനുസരിച്ച്‌ അറുനൂറിൽപ്പരം പേർ മരിക്കുകയും അനേകം ആളുകള്‍ക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു.

നിസ്സഹകരണ പ്രസ്‌ഥാനം 1920

1920 ഡിസംബറിൽ നാഗ്‌പുരിൽ ചേർന്ന കോൺഗ്രസ് സമ്മേളനം നിസ്സഹകരണ പ്രമേയം പാസാക്കി. ഗാന്ധി ആയിരുന്നു നിസ്സഹകരണ പ്രസ്‌ഥാനം ആഹ്വാനം ചെയ്തത്. കൊളോണിയലിസം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരോട്, ബ്രിട്ടിഷുകാരുടെ സ്കൂളുകളിലും കോളേജുകളിലും നിയമ കോടതികളിലും പോകുന്നത് നിർത്താൻ ആവശ്യപ്പെട്ടു. അവരോട് നികുതി അടക്കരുതെന്ന് ആവശ്യപ്പെട്ടു. ചുരുക്കത്തിൽ, ബ്രിട്ടീഷ് ഗവൺമെന്റുമായുള്ള സ്വമേധയാ ഉള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുക എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ ആഹ്വാനം. വിദേശ വസ്ത്രം ബഹ്‌സ്കരിച്ചും, ബ്രിട്ടൻ നൽകിയ ബഹുമതികളും സ്‌ഥാനങ്ങളും ഉപേക്ഷിച്ചും പ്രതിഷേധമുയർന്നു. നിസ്സഹകരണം വിജയിച്ചാൽ ഒരു വർഷത്തിനുള്ളിൽ ഇന്ത്യ സ്വരാജ് നേടുമെന്ന് ഗാന്ധിജി പറഞ്ഞു.

നാഗ്പൂരിൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ സി.ആർ.ദാസ് നിസ്സഹകരണം സംബന്ധിച്ച പ്രധാന പ്രമേയം അവതരിപ്പിച്ചു. വിപ്ലവ ഭീകരരുടെ പല ഗ്രൂപ്പുകളും, പ്രത്യേകിച്ച് ബംഗാളിൽ, പ്രസ്ഥാനത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. ഭരണഘടനാപരമായ മാർഗങ്ങളിലൂടെ സ്വയംഭരണം നേടുന്നതിൽ നിന്ന് സമാധാനപരമായ മാർഗങ്ങളിലൂടെ സ്വരാജ് കൈവരിക്കുക എന്നതായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം.

ഖിലാഫത്ത് പ്രസ്ഥാനം 1919-24

മുസ്ലീങ്ങളുടെ നേതാവായി കണക്കാക്കപ്പെട്ടിരുന്ന ഉസ്മാനിയ ഖിലാഫത്തിന്റെ ഖലീഫയെ പുനഃസ്ഥാപിക്കുന്നതിനായി ബ്രിട്ടിഷ് ഇന്ത്യയിലെ മുസ്ലീങ്ങൾ ആരംഭിച്ച ഒരു രാഷ്ട്രീയ പ്രതിഷേധ സമരമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കൂടുതൽ വിശാലമാക്കാൻ ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനവുമായി കൈകോർത്തു. 1922 അവസാനത്തോടെ തുർക്കി കൂടുതൽ അനുകൂലമായ നയതന്ത്ര സ്ഥാനം നേടുകയും ദേശീയതയിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ പ്രസ്ഥാനം തകർന്നു. 1924-ഓടെ തുർക്കി ഖലീഫയുടെ പങ്ക് നിർത്തലാക്കി.

ചൗരി ചൗരാ സംഭവം 1922

1922 ഫെബ്രുവരി 4-ന് ചൗരി ചൗരയിൽ (ആധുനിക ഉത്തർപ്രദേശിലെ ഒരു സ്ഥലം) നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഒരു വലിയ സംഘം ആളുകൾക്ക് നേരെ ബ്രിട്ടീഷ് പോലീസ് വെടിയുതിർത്തു. യു.പിയിലെ ചൗരിചൗരയിൽ നടന്ന അവിചാരിത സംഭവത്തിൽ രോഷാകുലരായ ജനങ്ങള്‍ പോലീസ് സ്റ്റേഷന് തീയിട്ട് അനവധി പോലീസുകാരെ കൊന്ന പശ്ചാത്തലത്തിലാണ്‌ നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിക്കാന്‍ ഗാന്ധിജി തീരുമാനിച്ചത്‌.

മോത്തിലാൽ നെഹ്‌റു, സി.ആർ.ദാസ്, ജവഹർലാൽ നെഹ്‌റു, സുഭാഷ് ബോസ് തുടങ്ങി പലരും ഗാന്ധിജിയുടെ വീക്ഷണങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തി. ഗാന്ധിയുടെ തീരുമാനം വകവയ്ക്കാതെ, ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾ പ്രകടനത്തിൽ പങ്കെടുത്തവരിൽ അറസ്റ്റിലായ 19 പേരെ വധശിക്ഷയ്ക്കും 14 പേർക്ക് ജീവപര്യന്തം തടവിനും വിധിച്ചു.

ലഹോർ ഗൂഢാലോചനക്കേസ് 1929

പൗരൻമാരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന ബില്ലിൽ പ്രതിഷേധിച്ച് ഭഗത് സിങ്ങും ബി.കെ.ദത്തും നിയമസഭയിലേക്കു ബോംബെറിഞ്ഞു. 1929 ഏപ്രിൽ എട്ടിനായിരുന്നു അത്. അവിടെ നിന്നു രക്ഷപ്പെടാൻ അവർ ശ്രമിച്ചില്ല. കോടതിയിൽ ഹാജരാക്കുമ്പോൾ നിലപാട് അവിടെ വ്യക്‌തമാക്കാമെന്നും ഇതു ജനങ്ങളിലേക്ക് വേഗം എത്തുമെന്നും അവർ കണക്കുകൂട്ടി. കോടതി ഇരുവർക്കും വധശിക്ഷയാണു വിധിച്ചത്. 1931 മാർച്ച് 23ന് ശിക്ഷ നടപ്പാക്കി.

ലഹോർ സമ്മേളനം 1929

നെഹ്‌റുവിന്റെ അധ്യക്ഷതയിൽ കൂടിയ ലഹോർ സമ്മേളനത്തിലാണ് പൂർണസ്വരാജിനായുള്ള പ്രമേയം അവതരിപ്പിച്ചത്. 1930 ജനുവരി 26 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടതും ഈ സമ്മേളനത്തിലാണ്.

ദണ്ഡിയാത്ര 1930 (മാർച്ച് 12–ഏപ്രിൽ 6)

സബർമതി ആശ്രമത്തിൽ നിന്ന് അനുയായികൾക്കൊപ്പം ദണ്ഡി കടപ്പുറത്തേക്ക് ഗാന്ധിജി നടത്തിയ സമരയാത്ര. ഏറ്റവും കുറഞ്ഞ ആവശ്യങ്ങൾ പ്രസ്താവിച്ചുകൊണ്ട് ഇർവിൻ പ്രഭുവിന് ഗാന്ധിജി നൽകിയ അന്ത്യശാസനം അവഗണിക്കപ്പെട്ടു, അപ്പോൾ ഒരു പോംവഴി മാത്രമേയുള്ളൂ: നിയമലംഘനം. അദ്ദേഹം തിരഞ്ഞെടുത്ത മാർഗം ഉപ്പ് ആയിരുന്നു. ഏപ്രിൽ ആറിന് നിയമം മറികടന്നു ദണ്ഡിയിൽ അവർ ഉപ്പു കുറുക്കി. ഇതാണ് ഉപ്പുസത്യഗ്രഹം.

സബർമതി ആശ്രമത്തിലെ എഴുപത്തിയെട്ട് അംഗങ്ങളുടെ സംഘത്തോടൊപ്പം ഗാന്ധി അഹമ്മദാബാദിൽ നിന്ന് ദണ്ഡിയിലെ തീരത്തേക്ക് മാർച്ച് ചെയ്യാൻ തുടങ്ങി. അവിടെ കടൽത്തീരത്ത് നിന്ന് ഉപ്പ് ശേഖരിച്ച് നിയമങ്ങൾ ലംഘിച്ചു. 1930 ഏപ്രിൽ 6-ന്, ഒരു പിടി ഉപ്പ് എടുത്ത്, ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെപ്പോലെ, വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലും (ഖൈബർ-പഖ്തൂൻഖ്വ) നിയമലംഘന നടപടികൾ ആരംഭിച്ചു. പ്രാദേശിക കോൺഗ്രസ് പ്രവിശ്യയിലെ ഏറ്റവും ജനകീയമായ സാമൂഹിക-രാഷ്ട്രീയ സംഘടനയായ ഖുദായ് ഖിദ്മത്ഗാർസിനോട് ഗാന്ധി സഹായം തേടി. അവർ സജീവമായി പങ്കെടുത്തു.

ഉപ്പ് സത്യാഗ്രഹമാണ് മഹാത്മാ ഗാന്ധിയെ ആദ്യമായി ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. സ്ത്രീകൾ വൻതോതിൽ പങ്കെടുത്ത ആദ്യത്തെ ദേശീയ പ്രവർത്തനമായിരുന്നു ഇത്. കമലാദേവി ചതോപാധ്യായ ഈ വിഷയത്തിൽ ഗാന്ധിക്കനുകൂലമായിരുന്നു. തങ്ങളുടെ രാജ് എന്നെന്നേക്കുമായി നിലനിൽക്കില്ലെന്നും ഇന്ത്യക്കാർക്ക് കുറച്ച് അധികാരം നൽകേണ്ടതുണ്ടെന്നും ബ്രിട്ടിഷുകാർ തിരിച്ചറിഞ്ഞത് ഉപ്പ് സത്യാഗ്രഹത്തിലൂടെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button