Independence DayLatest NewsNewsIndiaSports

കോമൺവെൽത്ത് ഗെയിംസും ഇന്ത്യയും: വിജയ ചരിത്രം

സ്വതന്ത്ര ഇന്ത്യയ്ക്ക് ഓഗസ്ത് 15 ന് 75 വയസ്സ് തികയുമ്പോൾ, കായികരംഗത്ത് പ്രത്യേകിച്ച് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ കാഴ്ച വെച്ച അസാധ്യമായ നേട്ടങ്ങളുടെ പ്രാധാന്യവും നാം ഓർക്കണം. 2010ൽ ഡൽഹിയിലാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. 38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും നേടി ഇന്ത്യൻ അത്‌ലറ്റുകൾ രാജ്യത്തിന്റെ അഭിമാന താരങ്ങളായി. ഇന്ത്യയെ ലോകരാജ്യങ്ങൾക്ക് മുന്നിൽ തലയുയർത്തി നിർത്തിയ കായിക താരങ്ങളും അവർ നേടിത്തന്ന കോമൺവെൽത്ത് ഗെയിംസ് നേട്ടങ്ങളും നോക്കാം.

1958: വിഭജനാനന്തര ഇന്ത്യയുടെ ആദ്യത്തെ അത്‌ലറ്റിക്‌സ് സൂപ്പർ താരം മിൽഖാ സിംഗ് ആയിരുന്നു. കൂടാതെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമായിരുന്നു.

1966: ഗുസ്തിക്കാരായ ബിഷാംബർ സിംഗ് (ബാന്റംവെയ്റ്റ്), മുഖ്താർ സിംഗ് (ലൈറ്റ് വെയ്റ്റ്), ഭീം സിംഗ് (ഹെവിവെയ്റ്റ്) എന്നിവർ സ്വർണ്ണ മെഡലുകൾ നേടി.

1970: ഗുസ്തിക്കാരായ വേദ് പ്രകാശ്, സുധേഷ് കുമാർ, ഉദേ ചന്ദ്, മുഖ്തിയാർ സിംഗ്, ഹരിശ്ചന്ദ്ര ബിരാജ്ദർ എന്നിവർ സ്വർണം നേടി.

1974: ഗുസ്തിക്കാരായ സുധേഷ് കുമാർ, പ്രേംനാഥ്, ജഗ്രൂപ് സിംഗ്, രഘുനാഥ് പവാർ എന്നിവർ ഓരോ സ്വർണ്ണ മെഡലുകൾ നേടി.

1978: പ്രകാശ് പദുക്കോൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ ആദ്യത്തെ സ്വർണ്ണ മെഡൽ നേടിയപ്പോൾ ഭാവി ഷട്ടിൽ തലമുറയ്ക്ക് അതൊരു പ്രചോദനമായി. ഗുസ്തി താരങ്ങളായ അശോക് കുമാർ, സത്ബീർ സിങ്, രജീന്ദർ സിങ് എന്നിവരും സ്വർണം നേടി. ഭാരോദ്വഹന താരം ഏകാംബരം കരുണാകരനും സ്വർണം നേടി.

1982: രാം ചന്ദർ സിംഗ് (ലൈറ്റ് ഫ്ലൈവെയ്റ്റ്), മഹാബീർ സിംഗ് (ഫ്ലൈ വെയ്റ്റ്), ജഗ്മീന്ദർ സിംഗ് (ലൈറ്റ് വെയ്റ്റ്), രജീന്ദർ സിംഗ് (വെൽറ്റർ വെയ്റ്റ്) എന്നിവർ ഗുസ്തിയിൽ സ്വർണം നേടിയപ്പോൾ, ഇതിഹാസതാരം സയ്യിദ് മോദി ബാഡ്മിന്റണിൽ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണ്ണ മെഡൽ നേടി.

1990: അശോക് പണ്ഡിറ്റ് ഷൂട്ടിംഗിൽ ഇന്ത്യക്കായി സ്വർണം നേടി (സെന്റർ ഫയർ പിസ്റ്റൾ – പുരുഷന്മാർ).

1994: ഷോട്ട്ഗൺ ട്രാപ്പ് മത്സരത്തിൽ മൻഷേർ സിംഗ് സ്വർണം നേടി. ഭാരോദ്വഹന താരം ബഡത്തല ആദിശേഖർ നിരവധി മത്സരങ്ങളിൽ നിന്ന് രണ്ട് സ്വർണം നേടി.

1998: വനിതകളുടെ ഫ്രീ റൈഫിൾ പ്രോണിൽ വിജയിച്ച് രൂപ ഉണ്ണികൃഷ്ണൻ ഇന്ത്യയുടെ ആദ്യ വനിതാ സ്വർണ്ണ മെഡൽ ജേതാവായി.

2002: ഇന്ത്യൻ സംഘം 30 സ്വർണവും 22 വെള്ളിയും 17 വെങ്കലവും നേടി നാലാം സ്ഥാനത്തെത്തി. സമീർ അംബേക്കർ, അഭിനവ് ബിന്ദ്ര, ജസ്പാൽ റാണ, സമരേഷ് ജങ്, മഹാവീർ സിംഗ്, വിവേക് ​​സിംഗ്, രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, മൊറാദ് അലി ഖാൻ, ചരൺ സിംഗ്, ഭൻവത് ലാൽ ധാക്ക, പുരുഷ വിഭാഗത്തിൽ മുകേഷ് കുമാർ, അഞ്ജലി പഥക്, രാജ് കുമാരി, സുമ ഷിരൂർ എന്നിവർ സ്വർണം നേടി. ഭാരോദ്വഹനത്തിൽ കുഞ്ഞുറാണി ദേവി ഇന്ത്യയെ നയിച്ച്, മെഡൽ നേടി.

2006: 22 പേർ വ്യത്യസ്ത ഇനങ്ങളിലായി സ്വർണം നേടിയപ്പോൾ 16 മെഡലുകൾ ഷൂട്ടർമാർ ഒറ്റയ്ക്ക് വീഴ്ത്തി. ഭാരോദ്വഹനത്തിൽ ഇന്ത്യ 3 സ്വർണം നേടി. ഗീതാ റാണി, കുഞ്ചറാണി ദേവി നമീരക്പം, യുമ്നം ചാനു എന്നിവർ വിവിധ വിഭാഗങ്ങളിൽ സ്വർണം നേടി. ബാന്റം വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ ബോക്‌സർ അഖിൽ കുമാർ സ്വർണം നേടി.

2010: ജിംനാസ്റ്റിക്സിൽ ഇന്ത്യ മെഡൽ നേടി. ആശിഷ് കുമാർ വെള്ളിയും വെങ്കലവും സ്വന്തമാക്കി. വനിതകളുടെ ഗുസ്തിയിൽ ഗീത ഫോഗട്ടും ഡിസ്‌കസ് ത്രോയിൽ കൃഷ്ണ പൂനിയയും സ്വർണം നേടി.

2014: പുരുഷന്മാരുടെ ഡിസ്കസ് ത്രോ ഇനത്തിൽ വികാസ് ഗൗഡ ജേതാവായതോടെ 56 വർഷത്തിന് ശേഷം ഇന്ത്യ വീണ്ടും ഈ വിഭാഗത്തിൽ ഒരു സ്വർണ്ണ മെഡൽ നേടി. ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ സ്വർണം നേടിയ പാരുപ്പള്ളി കശ്യപും നീണ്ട കാത്തിരിപ്പിന് വിരാമമിട്ടു. ജോഷ്‌ന ചിന്നപ്പയിലൂടെയും ദീപിക പള്ളിക്കളിലൂടെയും സ്ക്വാഷ് വിഭാഗത്തിൽ രാജ്യം ആദ്യമായി സ്വർണം നേടി.

2018: 25 സ്വര്‍ണമടക്കം 64 മെഡലുകളുമായി ഇന്ത്യ മൂന്നാം സംസ്ഥാനത്തെത്തി. നീരജ് ചോപ്ര 20-ാം വയസ്സിൽ 86.47 മീറ്റർ എറിഞ്ഞ് പുരുഷന്മാരുടെ ജാവലിൻ സ്വർണം നേടി. ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ സ്വന്തം നാട്ടുകാരിയായ സിന്ധുവിനെ പരാജയപ്പെടുത്തി സ്വർണം നേടി. ബോക്‌സർമാരായ വികാസ് സോളങ്കിയും വികാസ് കൃഷ്ണനും അതത് വിഭാഗങ്ങളിൽ സ്വർണം നേടി. വനിതകളുടെ 48 കിലോയിൽ എംസി മേരി കോം സ്വർണം സ്വന്തമാക്കി. ഷൂട്ടിംഗിൽ ജിതു റായ്, അനീഷ് ഭൻവാല, സഞ്ജീവ് രാജ്പുത്, മനു ഭേക്കർ, ഹീന സിദ്ധു, ശ്രേയസി സിംഗ്, തേജസ്വിനി സാവന്ത് എന്നിവർ സ്വർണം നേടി. ടിടിയിൽ, വനിതാ സിംഗിൾസിൽ മാണിക ബത്ര ആധിപത്യം പുലർത്തിയപ്പോൾ പുരുഷ, വനിതാ ടീം വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം തൂത്തുവാരി. ഭാരോദ്വഹനത്തിൽ സതീഷ് ശിവലിംഗവും രാഗല വെങ്കട്ട് രാഹുലും അതത് പുരുഷ വിഭാഗങ്ങളിൽ സ്വർണം നേടിയപ്പോൾ, വനിതാ ഭാരോദ്വഹന താരങ്ങളായ മീരാഭായ് ചാനു, സഞ്ജിത ചാനു, പുനം യാദവ് എന്നിവർ ഓരോ സ്വർണം നേടി. രാഹുൽ അവ്രെ, ബജ്‌രംഗ് പുനിയ, സുശീൽ കുമാർ, സുമിത് മാലിക്, വിനേഷ് ഫോഗട്ട് എന്നിവരാണ് ഇന്ത്യക്കായി സ്വർണ്ണ മെഡലുകൾ നേടിയ മറ്റുള്ളവർ.

2022: 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവും ഉള്‍പ്പെടെ 61 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്തെത്തി. ടേബിള്‍ ടെന്നീസിലും ബാഡ്മിന്റണിലും ഭാരോദ്വഹനത്തിലും ഗുസ്തിയിലുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ പതിവുപോലെ ആധിപത്യം പുലര്‍ത്തി. 12 വ്യത്യസ്ത ഇനങ്ങളില്‍ മെഡല്‍ നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നായ ഗുസ്തിയില്‍ നിന്നാണ് ഇത്തവണയും ഏറ്റവുമധികം മെഡൽ നേടിയത്. ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വേണ്ടി പുരുഷ വിഭാഗത്തില്‍ ബജ്‌റംഗ് പൂനിയ (65 കിലോ), രവി കുമാര്‍ ദഹിയ (57 കിലോ), നവീന്‍ (74 കിലോ) എന്നിവര്‍ സ്വര്‍ണവും മോഹിത് ഗ്രേവാള്‍ (125 കിലോ), ദീപക് നെഹ്‌റ (97 കിലോ) എന്നിവര്‍ വെങ്കലവും നേടി. ഇന്ത്യയ്ക്ക് വേണ്ടി സാക്ഷി മാലിക് (62 കിലോ), വിനേഷ് ഫോഗട്ട് (53 കിലോ) എന്നിവര്‍ സ്വര്‍ണവും അന്‍ഷു മാലിക് (57 കിലോ) വെള്ളിയും ദിവ്യ കക്രാന്‍ (68 കിലോ), പൂജ ഗെഹ്‌ലോട്ട് (50 കിലോ), പൂജ സിഹാഗ് (76 കിലോ) എന്നിവര്‍ വെങ്കലവും നേടി.

മീരാബായ് ചാനു സൈകോം വനിതകളുടെ 49 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടി. ബിന്ദ്യാറാണി ദേവി വെള്ളിയും ഹര്‍ജിന്ദര്‍ കൗര്‍ വെങ്കലവും നേടി. പുരുഷവിഭാഗത്തില്‍ ജെറെമി ലാല്‍റിന്‍നുംഗയും അചിന്ത ഷിയൂലിയും സ്വര്‍ണം നേടി. സങ്കേത് സര്‍ഗറും വികാസ് ഠാക്കൂറും വെള്ളി മെഡല്‍ സ്വന്തമാക്കി. ഗുരുരാജ പൂജാരി, ലവ്പ്രീത് സിങ്, ഗുര്‍ദാപ് സിങ് എന്നിവര്‍ വെങ്കലവും നേടി. പി.വി.സിന്ധു ബാഡ്മിന്റൺവനിതാ വിഭാഗത്തില്‍ സ്വര്‍ണം നേടി. മിക്‌സഡ് ടീം ഇനത്തിൽ സിന്ധു വെള്ളി മെഡല്‍ നേടി. അജന്ത കമല്‍, സത്തിയന്‍ ജ്ഞാനശേഖരന്‍, നിഖാത് സരിന്‍, നീതു ഘന്‍ഘാസ്, അമിത് പംഗല്‍ എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടി. സാഗര്‍ അഹ്ലാവാദ് വെള്ളിയും രോഹിത് ടോകാസ്, ജാസ്മിന്‍, മുഹമ്മദ് ഹുസ്സാമുദ്ദീന്‍,ലവ്‌ലി ചൗബേ, രൂപ റാണി ടിര്‍ക്കി, നയന്‍മോണി സൈകിയ, പിങ്കി, ചന്ദന്‍കുമാര്‍ സിങ്, ദിനേശ് കുമാര്‍, നവ്‌നീത് സിങ്, സുനില്‍ ബഹാദുര്‍, എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കർ തുടങ്ങിയവരാണ് മറ്റ് മെഡൽ ജേതാക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button