KeralaLatest NewsNews

‘എന്റെ മകനും പ്രതിയാണ്, ഷാജഹാനെ വെട്ടിയപ്പോൾ തടയാൻ ചെന്ന എന്നെ മാറ്റാൻ പറഞ്ഞത് മകൻ’: ദൃക്‌സാക്ഷി പറയുന്നു

പാലക്കാട്: സി.പി.ഐ.എം നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ തന്റെ മകനും പ്രതിയാണെന്ന് ദൃക്‌സാക്ഷി സുരേഷ്. കൊലയാളികളുടെ കൂട്ടത്തിൽ തന്റെ മകനും ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ സുരേഷ് വെളിപ്പെടുത്തുന്നു. ഷാജഹാന്റെ കാലിനാണ് സംഘം ആദ്യം വെട്ടിയതെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു പ്രതികരണം.

‘ദേശീയപതാക ഉയര്‍ത്തുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്നലെ വൈകുന്നേരം അവര്‍ രക്ഷാബന്ധന്‍ കെട്ടിക്കൊണ്ടുവന്നു. എന്താണെന്ന് ഷാജഹാന്‍ ചോദിച്ചപ്പോള്‍ നിനക്ക് പണിയുണ്ട് എന്ന് നവീന്‍ എന്നയാള്‍ പറഞ്ഞു. ശബരി എന്നയാളാണ് ഓടി വന്ന് ഷാജഹാന്റെ കാലില്‍ വെട്ടിയത്. പിന്നാലെ അനീഷും സുജീഷും വെട്ടി. ഇത്രയും കൂടി കണ്ടതോടെ ഞാൻ ആകെ ഞെട്ടി. എന്നെയും കൂടി കൊല്ല് എന്ന് പറഞ്ഞ് ഞാന്‍ ഷാജഹാന്റെ ദേഹത്തേക്ക് വീഴാന്‍ പോയി. അപ്പോള്‍ അച്ഛനാണ് മാറ്റൂ എന്ന് എന്റെ മകന്‍ സുജീഷ് പറഞ്ഞു. ഇതോടെയാണ് കൊലയാളികൾ ഓടിയത്. ഞാന്‍ ഷാജഹാനെയുമെടുത്ത് ആശുപത്രിയിലേക്ക് പോയി’, സുരേഷ് പറഞ്ഞു.

എത്രപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ശരിയായി അറിയില്ലെന്നും ദൃക്‌സാക്ഷി പറഞ്ഞു. ഷാജഹാനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നവര്‍ നേരത്തെ സിപിഐഎം പ്രവര്‍ത്തകരായിരുന്നുവെന്നും ഇപ്പോള്‍ ബി.ജെ.പിയുമായി സഹകരിക്കുന്നവരാണെന്നും കുന്നംകാട് മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണന്‍ പറഞ്ഞു. ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button