News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം : പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവ്

തണ്ണിത്തോട് തൂമ്പാകുളം തൈപ്പറമ്പില്‍ പ്രകാശി (43) നെയാണ് പത്തനംതിട്ട അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്ന് (പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി), ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികമായി അതിക്രമം കാട്ടിയ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും 65000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തണ്ണിത്തോട് തൂമ്പാകുളം തൈപ്പറമ്പില്‍ പ്രകാശി (43) നെയാണ് പത്തനംതിട്ട അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്ന് (പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി), ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്.

പോക്‌സോ നിയമത്തിലെ വകുപ്പ് 7 പ്രകാരം നാലു വര്‍ഷം തടവും 40000 രൂപയും ഐപിസി 457 പ്രകാരം മൂന്നു വര്‍ഷം തടവും 25000 രൂപ പിഴയും ആണ് ശിക്ഷിച്ച് ഉത്തരവായത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ചുമാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ശിക്ഷ പ്രത്യേകമായി അനുഭവിക്കണമെന്നും പിഴത്തുക ഇരയായ പെണ്‍കുട്ടിക്കു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

Read Also : പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : പതിനെട്ടുകാരൻ അറസ്റ്റിൽ

കഴിഞ്ഞ ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രകാശ് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തണ്ണിത്തോട് എസ്‌ഐ ആയിരുന്ന ആര്‍. മനോജ്കുമാറാണ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി പോക്‌സോ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജെയ്സണ്‍ മാത്യൂസ് ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button