Latest NewsKeralaNews

കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു

പ്രത്യേക എയര്‍ ആംബുലന്‍സ് വിമാനത്തിലാണ് ചെന്നൈയിലേക്കു കൊണ്ടുപോയത്

തിരുവനന്തപുരം : മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഡോക്ടറും ഒപ്പമുണ്ട്. രാവിലെ എകെജി സെന്ററിനു തൊട്ടടുത്തുള്ള താമസസ്ഥലത്ത് നിന്ന് ആംബുലന്‍സിലാണ് വിമാനത്താവളത്തിലേക്കു പോയത്. തുടര്‍ന്ന് പ്രത്യേക എയര്‍ ആംബുലന്‍സ് വിമാനത്തിലാണ് ചെന്നൈയിലേക്കു കൊണ്ടുപോയത്.

Read Also: പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയേയും യുവാവിനേയും വീട്ടുകാര്‍ കൊലപ്പെടുത്തി

കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളുമെത്തിയിരുന്നു. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍, എം.എ.ബേബി, എ.കെ.ബാലന്‍, എം.വിജയകുമാര്‍ തുടങ്ങിയവരും കോടിയേരിയെ സന്ദര്‍ശിച്ചു. മന്ത്രിയായ കെ.എന്‍.ബാലഗോപാലും കോടിയേരിയെ കാണാനെത്തി. അപ്പോളോയില്‍നിന്നുള്ള മെഡിക്കല്‍ സംഘം ഞായറാഴ്ച തലസ്ഥാനത്തെത്തിയിരുന്നു.

അനാരോഗ്യംമൂലം കോടിയേരി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്ററെ ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗം സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ തനിക്കു പകരം സെക്രട്ടറിയെ നിശ്ചയിക്കാനായിരുന്നു കോടിയേരിയുടെ അഭ്യര്‍ത്ഥന.

shortlink

Related Articles

Post Your Comments

Related Articles


Back to top button