Latest NewsKerala

കുടയത്തൂർ ഉരുൾപൊട്ടൽ: നാല് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ മരണം രണ്ടായി. സോമന്റെ അമ്മ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മകൾ നിമയുടെ മകൻ ആദിദേവിന്റെ മൃതദേഹവും കണ്ടെത്തി. കനത്ത മലവെള്ള പാച്ചിലിൽ ചിറ്റടിച്ചാലിൽ സോമന്‍റെ വീട് പൂർണ്ണമായും തകർന്നു.

ഉറങ്ങിക്കിടക്കുകയായിരുന്ന സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ നിമ,  നിമയുടെ മകൻ ആദിദേവ് എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. വീട് ഇരുന്ന സ്ഥലത്ത് നിന്ന് താഴെ ആയാണ് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. മണ്ണിനടിയിൽ ഇപ്പോൾ മൂന്ന് പേർ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. കുടയത്തൂർ സംഗമം കവലക്ക് സമീപം ആണ് സംഭവം. പുലർച്ചെ നാല് മണിയോടെ ആണ് ഉരുൾപൊട്ടൽ ഉണ്ടായത് . സോമന്‍റെ വീട് പൂർണമായും തകർന്നു. വീടിന്‍റെ അടിത്തറ മാത്രമാണ് ഇപ്പോൾ ഉള്ളത്.

shortlink

Post Your Comments


Back to top button