CricketLatest NewsNewsSports

ആ ഇന്ത്യന്‍ ഇതിഹാസ സ്‌പിന്നര്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു: ഇന്‍സമാം ഉള്‍ ഹഖ്

ദുബായ്: ഇന്ത്യന്‍ ഇതിഹാസ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് വെളിപ്പെടുത്തുന്ന വീഡിയോ വൈറലാവുന്നു. ‘പാകിസ്ഥാന്‍ അണ്‍ടോള്‍ഡ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇന്‍സമാം ഉള്‍ ഹഖിന്റെ അവകാശവാദമുള്ള വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

‘പാക് പര്യടനത്തിനിടെ നമസ്‌കാരത്തെത്തിയ ഇര്‍ഫാന്‍ പത്താന്‍, മുഹമ്മദ് കൈഫ്, സഹീര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം പ്രാർത്ഥന കാണാന്‍ ഹര്‍ഭജന്‍ സിംഗും എത്തിയിരുന്നു. അവിടെവച്ച് പാക് മതപണ്ഡിതന്‍ താരീഫ് ജമീലിന്‍റെ വാക്കുകളില്‍ ആകൃഷ്‌ടനായി ഹര്‍ഭജന്‍ സിംഗ് ഇസ്ലാം മതം സ്വീകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു’ പാകിസ്ഥാന്‍ അണ്‍ടോള്‍ഡ് വീഡിയോയില്‍ ഇന്‍സമാം ഉള്‍ ഹഖ് പറയുന്നു.

ഇന്‍സിയുടെ അവകാശവാദങ്ങള്‍ ഹര്‍ഭജന്‍ ഒരിക്കലും നിഷേധിക്കുകയോ പാക് ഇതിഹാസത്തെ വിമര്‍ശിക്കുകയോ ചെയ്‌തിട്ടില്ലെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് പാകിസ്ഥാന്‍ അണ്‍ടോള്‍ഡിന്‍റെ ട്വീറ്റില്‍ പറയുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട രാജ്യാന്തര കരിയറിന് ഹര്‍ഭജന്‍ സിംഗ് കഴിഞ്ഞ വര്‍ഷമാണ് വിരാമമിട്ടത്.

Read Also:- മുഷ്‌ഫീഖുര്‍ റഹീം രാജ്യാന്തര ടി20യില്‍ നിന്ന് വിരമിച്ചു

1998ൽ പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ ഹര്‍ഭജന്‍ 101 ടെസ്റ്റിൽ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തിൽ നിന്ന് 269 വിക്കറ്റും 28 രാജ്യാന്തര ടി20യിൽ നിന്ന് 25 വിക്കറ്റും 163 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യക്കായി 400 വിക്കറ്റ് നേടിയ ആദ്യ ഓഫ് സ്‌പിന്നറാണ് ഹർഭജൻ. 2007ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button