Latest NewsNewsIndia

പതിനാല് വയസുകാരിയുടെ വായില്‍ ആസിഡ് ഒഴിച്ചതിനു ശേഷം കഴുത്തറുത്തു കൊല്ലാന്‍ ശ്രമം

പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കള്‍ കൂലിപ്പണിക്കായി പോയിരുന്ന സമയത്താണ് നാഗരാജു വീട്ടില്‍ അതിക്രമിച്ചു കയറിയത്

നെല്ലൂര്‍: ബലാത്സംഗം ചെറുത്ത പതിനാല് വയസുകാരിയുടെ വായില്‍ ആസിഡ് ഒഴിച്ചതിനു ശേഷം കഴുത്തറുത്തു കൊല്ലാന്‍ ശ്രമം. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ വെങ്കിടാചലത്ത് തിങ്കളാഴ്ച വൈകിട്ടാണ് അതിക്രൂര ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ നെല്ലൂരിലെ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്കു മാറ്റി. സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവായ നാഗരാജുവിനായി തിരച്ചില്‍ തുടങ്ങിയതായി നെല്ലൂര്‍ എസ്പി അറിയിച്ചു.

Read Also: വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് നിര്‍ബന്ധമായും വാക്‌സിന്‍ നല്‍കണം: കര്‍ശന നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്

ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കള്‍ കൂലിപ്പണിക്കായി പോയിരുന്ന സമയത്താണ് ബന്ധുവായ നാഗരാജു വീട്ടില്‍ അതിക്രമിച്ചു കയറിയത്. കടന്നുപിടിച്ച ഇയാളെ തള്ളിമാറ്റി പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടി സമീപത്തെ ശുചിമുറിയില്‍ കയറി ഒളിച്ചു.

വാതില്‍ ബലമായി തുറന്ന നാഗരാജു, ശുചിമുറി വൃത്തിയാക്കുന്നതിനുള്ള ആസിഡ് പെണ്‍കുട്ടിയുടെ വായിലൊഴിച്ചു. കുട്ടി ഉച്ചത്തില്‍ കരഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് നാഗരാജു പെണ്‍കുട്ടിയുടെ കഴുത്തു മുറിക്കുകയായിരുന്നു.

ബോധമറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ അയല്‍വാസികളാണു പെണ്‍കുട്ടിയെ ആദ്യം കണ്ടത്. ഉടന്‍ തന്നെ നെല്ലൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. നിലഗുരുതരമായതോടെ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഇടപെട്ടു സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ചെന്നൈയിലേക്കും മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button