Latest NewsNewsBusiness

കയറ്റുമതി തീരുവ ഉയർത്തി, രാജ്യത്ത് അരി കയറ്റുമതി ഭാഗികമായി സ്തംഭിച്ചു

അരി കയറ്റുമതി ചെയ്യാനായി വ്യാപാരികൾ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്

രാജ്യത്ത് അരിക്ക് കയറ്റുമതി തീരുവ ചുമത്തിയതോടെ, കയറ്റുമതി ഭാഗികമായി നിലച്ചു. നിലവിൽ, ലഭ്യത കുറവുള്ള അരി ഇനങ്ങളുടെ കയറ്റുമതി നിരോധിക്കുകയും ചിലയിനം അരികൾക്ക് 20 ശതമാനത്തോളം കയറ്റുമതി തീരുവ ചുമത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഏകദേശം ഒരു ദശലക്ഷം ടൺ അരിയാണ് കയറ്റുമതി ചെയ്യാനാകാതെ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത്. അതേസമയം, അരി കയറ്റുമതി ചെയ്യാനായി വ്യാപാരികൾ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമായും, നെല്ല്, തവിടുള്ള അരി, സെമി- മിൽഡ് അരി എന്നിവയ്ക്കാണ് കയറ്റുമതി തീരുവ ചുമത്തിയിരിക്കുന്നത്. എന്നാൽ, ഈ തീരുവ അടയ്ക്കാൻ കയറ്റുമതിക്കാർ വിസമ്മതിച്ചതോടെയാണ് അരി കെട്ടിക്കിടക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം, നിബന്ധനകൾക്ക് വിധേയമായി സെപ്തംബർ 15 വരെ അരി കയറ്റുമതി ചെയ്യാൻ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കയറ്റുമതി തീരുവ കുത്തനെ ഉയർന്നതും പെട്ടെന്നുള്ള കയറ്റുമതി നിരോധനവും ഏർപ്പെടുത്തിയതോടെ വ്യാപാരികൾക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.

Also Read: പ്രഭാത ഉത്കണ്ഠയെ മറികടക്കാൻ 5 വഴികൾ ഇതാ

shortlink

Related Articles

Post Your Comments

Related Articles


Back to top button