Latest NewsNewsLife StyleDevotional

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കുന്നിക്കുരു വാരിയിടൽ : ഐതീഹ്യം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്നാല്‍ നമ്മുടെ കണ്ണുകളില്‍ ആദ്യം ഉടക്കുന്നത് കുഞ്ഞികൈകള്‍ കൊണ്ട് കുന്നിക്കുരു വാരിയിട്ട് കളിയ്ക്കുന്ന കുരുന്നുകളെയാണ്. കുന്നിക്കുരു വാരിയിടുന്ന ഒരോ കുരുന്നുകളുടേയും മുഖത്തെ സന്തോഷം എത്ര മനോഹരമാണെന്നറിയാമോ… ഈ കുന്നിക്കുരു വാരിയിടലിന് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്.

ഒരിക്കല്‍ ഒരമ്മൂമ്മ ഗുരുവായുരപ്പനെ കാണാന്‍ പുറപ്പെട്ടു. കണ്ണന് കൊടുക്കാന്‍ എന്തെങ്കിലും വേണ്ടേ? ആ പാവത്തിന്റെ കയ്യില്‍ ഒന്നും ഇല്ലായിരുന്നു. മുറ്റത്ത് നിന്നിരുന്ന കുന്നിമരത്തില്‍ നിന്നും അല്പം കുന്നിക്കുരു ശേഖരിച്ച് കണ്ണന് കൊടുക്കാന്‍ കൊണ്ട് പോയി. എന്നാല്‍, അവിടുത്തെ തിക്കിലും തിരക്കിലും പെട്ട് അമ്മൂമ്മയുടെ കയ്യിലെ കുന്നിക്കുരുവെല്ലാം പോയി. കുന്നിക്കുരുവെല്ലാം താഴെ വീണു ചിതറിയപ്പോള്‍ ആ അമ്മൂമ്മക്ക് സങ്കടത്തോടെ പകച്ചു നില്ക്കാനേ കഴിഞ്ഞുള്ളൂ. ആ പാവത്തിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്.

മറ്റാരും അതൊന്നും ശ്രദ്ധിക്കുന്നില്ല. അവരവര്‍ കൊണ്ടുവന്നത് ഞാനാദ്യം ഞാനാദ്യം എന്ന മട്ടില്‍ കണ്ണന് സമര്‍പ്പിക്കാനും കൊടുത്തതില്‍ കൂടുതല്‍ ചോദിച്ചു വാങ്ങാനുള്ള വലിയ ലിസ്റ്റുമായി തിക്കും തിരക്കും കൂട്ടുന്നു. ഈ സമയം കണ്ണന്‍ മെല്ലെ ശ്രീലകത്തു നിന്നും പുറത്തിറങ്ങി. കണ്ണന്‍ വന്ന് താഴെ ഇരുന്നു തന്റെ കുഞ്ഞിക്കൈ കൊണ്ട് സാവധാനം ഓരോ കുന്നിക്കുരുമണികള്‍ പെറുക്കിയെടുക്കാന്‍ തുടങ്ങി. ഈ രംഗം മറ്റാരും കണ്ടില്ല!!!! എന്നാല്‍, ആ അമ്മൂമ്മ അത് കണ്ടു. പോരെ എന്റെ കൃഷ്ണാ …….!

ആ അമ്മൂമ്മയുടെ കണ്ണില്‍ അപ്പോള്‍ നിറഞ്ഞത് ആനന്ദക്കണ്ണുനീരാണ് ….പിന്നീട് ഈ അമ്മൂമ്മ സ്ഥിരം വന്ന് കുന്നിക്കുരു പ്രസാദമായി നല്‍കി തുടങ്ങി. ഇങ്ങനെയാണ് ക്ഷേത്രത്തില്‍ കുന്നിക്കുരു വാരിയിടല്‍ ആരംഭിച്ചതെന്നാണ് ഐതിഹ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button