KeralaLatest NewsNews

ഗവര്‍ണര്‍ക്ക് മാനസികവിഭ്രാന്തി, എന്തൊക്കെയോ വിളിച്ചുപറയുന്നു: ഇ.പി ജയരാജൻ

തിരുവനന്തപുരം: ഇടത് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്ശനമുന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം നിലവാരത്തകര്‍ച്ചയെന്ന് അദ്ദേഹം പരിഹസിച്ചു. പ്രായത്തിനനുസരിച്ചുള്ള പക്വതയോ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള പാകതയോ അദ്ദേഹത്തിന് ഇല്ലെന്നും, ഗവര്‍ണര്‍ വികാരജീവിയായി എന്തൊക്കെയോ വിളിച്ചുപറയുന്നുവെന്നും ജയരാജൻ ആരോപിച്ചു. ഗവര്‍ണര്‍ക്ക് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും പ്രതീക്ഷിച്ചത് കിട്ടാത്തതിന്റെ പ്രശ്നമാണെന്നും ഇ.പി ആക്ഷേപിച്ചു.

അതേസമയം,2019ലെ ചരിത്ര കോണ്‍ഗ്രസില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവർത്തകർക്ക് മുൻപാകെ പ്രദര്‍ശിപ്പിച്ച് കൊണ്ടായിരുന്നു ഗവര്‍ണര്‍ ഇന്നത്തെ തന്റെ വാർത്താസമ്മേളനം ആരംഭിച്ചത്. താനോ രാജ്ഭവനോ സൃഷിച്ച വീഡിയോ അല്ല മറിച്ച് സര്‍ക്കാരിന്റെ പിആര്‍ഡിയില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഗവർണർ വ്യക്തമാക്കി. തന്റെ നേര്‍ക്ക് ആളുകള്‍ വന്നപ്പോള്‍ തടഞ്ഞത് നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.

‘വിമാനത്തില്‍ സഞ്ചരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പാര്‍ട്ടി കണ്‍വീനറുള്ള സംസ്ഥാനത്താണ് നമ്മള്‍ ജീവിക്കുന്നത്. മോശം പെരുമാറ്റത്തിനാണ് അദ്ദേഹത്തിന് വിലക്ക്. ഒരു മന്ത്രി ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് സ്ഥാനം രാജിവെച്ചത്. പാക്കിസ്ഥാന്റെ ഭാഷയിലാണ് മുന്‍ മന്ത്രി സംസാരിക്കുന്നത്. പ്രസംഗിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം അനുവദിച്ച ചരിത്രകാരന്‍ ഇർഫാൻ ഹബീബ് 35 മിനുറ്റില്‍ കൂടുതല്‍ സംസാരിച്ചു. 95 മിനുട്ടിലേറെ സമയം തന്നെ വേദിയിലിരുത്തി. ഇര്‍ഫാന്‍ ഹബീബ് ചരിത്രമല്ല സംസാരിച്ചത്. സിഎഎയെക്കുറിച്ചും, കേന്ദ്രസര്‍ക്കാരിനെക്കുറിച്ചും സംസാരിച്ചു. ഓരോ പരാമര്‍ശം നടത്തുമ്പോഴും ഇർഫാൻ ഹബീബ് തന്നെ നോക്കുന്നുണ്ടായിരുന്നു’, ഗവർണർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button