KeralaCinemaMollywoodLatest NewsNewsEntertainment

നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും

കൊച്ചി: തൊഴിലിടത്ത് വെച്ച് അസഭ്യം പറഞ്ഞെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖം നടത്തിയ സമയത്ത് ലഹരി ഉപയോഗിച്ചുവെന്ന ആരോപണം പരാതിക്കാരി ഉയർത്തിയിട്ടില്ലെന്നിരിക്കെയാണ് താരത്തെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കാൻ പോലീസ് ഒരുങ്ങുന്നത്.

തന്റെ ചാനലിനേയും തന്നെയും അറിയില്ല എന്ന് ശ്രീനാഥ് ഭാസി പറഞ്ഞത് കള്ളമെന്ന് പരാതിക്കാരി. ശ്രീനാഥ് എത്തിയപ്പോൾ തന്നെ തന്റെ അഭിമുഖങ്ങൾ കാണാറുണ്ടെന്നും നിങ്ങൾ ധ്യാൻ ശ്രീനിവാസനെ രക്ഷപ്പെടുത്തുന്ന ചാനലല്ലേ എന്ന് ചോദിച്ചു എന്നും പരാതിക്കാരിയായ അവതാരക പറഞ്ഞു. തന്റെ അഭിമുഖങ്ങൾ കാണാത്ത, തന്നെ അറിയാത്ത ഒരാൾ എങ്ങനെയാണ് ഇക്കാര്യങ്ങൾ ചോദിക്കുന്നതെന്നും പരാതിക്കാരി കഴിഞ്ഞ ദിവസം ഒരു ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.

‘ചട്ടമ്പി’ എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി. സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button