Latest NewsNewsInternational

കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിൽ ചാവേറാക്രമണം: 23 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കാബൂളിലെ ചാവേർ സ്‌ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ തലസ്ഥാനത്തെ വിദ്യാഭ്യാസ കേന്ദ്രത്തിലാണ് ചാവേർ ആക്രമണം ഉണ്ടായത്. നിരവധി പേരെയാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നഗരത്തിന്റെ പടിഞ്ഞാറ് ദഷ്-ഇ-ബർചി ഏരിയയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. വിദ്യാർത്ഥികൾ പ്രാക്ടീസ് യൂണിവേഴ്സിറ്റി പരീക്ഷ എഴുതവേയാണ് ആക്രമം ഉണ്ടായത്.

പ്രദേശത്ത് താമസിക്കുന്നവരിൽ പലരും ഹസാര ന്യൂനപക്ഷത്തിൽ നിന്നുള്ളവരാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഷിയാ ഹസാരകൾ താലിബാനിൽ നിന്നും അതിന്റെ എതിരാളിയായ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ (ഐഎസ്) നിന്നും ദീർഘകാലമായി പീഡനം നേരിടുന്നുവെന്നും, പിന്നിൽ ഇവർ ആണെന്നും ആരോപണം ഉയരുന്നുണ്ട്.

താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് ആക്രമണത്തെ അപലപിച്ചു. സുരക്ഷാ ടീമുകൾ സ്ഥലത്തുണ്ട്. ജനങ്ങളെ ആക്രമിക്കുന്നത് ശത്രുവിന്റെ മനുഷ്യത്വരഹിതമായ ക്രൂരതയെയും ധാർമ്മിക നിലവാരമില്ലായ്മയെയും ആണ് തെളിയിക്കുന്നതെന്ന് അബ്ദുൾ നാഫി ടാക്കൂർ പറഞ്ഞു. കഴിഞ്ഞ വർഷം താലിബാൻ അധികാരത്തിൽ തിരിച്ചെത്തുന്നതിന് മുമ്പ് ദാഷ്-ഇ-ബാർച്ചിയിലെ ഒരു ഗേൾസ് സ്‌കൂളിൽ നടന്ന ബോംബാക്രമണത്തിൽ കുറഞ്ഞത് 85 പേർ കൊല്ലപ്പെടുകയും, നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button