Latest NewsNewsIndia

കശ്മീരില്‍ വന്‍ ഭീകര വേട്ട

കശ്മീരില്‍ ഭീകരവേട്ട നടത്തി സുരക്ഷാ സേന, മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരവേട്ട നടത്തി സുരക്ഷാ സേന. മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. ഷോപിയാനിലെ ദ്രാച്ചിലാണ് സംഭവം. ഹനാന്‍ ബിന്‍ യാക്കൂബ്, ജംഷെഡ് ഉള്‍പ്പെടെയുള്ള ഭീകരരാണ് മരിച്ചത്. പുല്‍വാമയില്‍ എസ്പിഒ ആയിരുന്ന ജാവേദ് ദാറിന്റെയും പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയുടെയും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് ഇവരെന്ന് കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ അറിയിച്ചു. പോലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

Read Also: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം

മൂലുവില്‍ നടന്ന എന്‍കൗണ്ടറില്‍ ഒരു ഭീകരനെയും സൈന്യം വധിച്ചു. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനെയാണ് സൈന്യം വധിച്ചത്. പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. അതിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാളെ വധിച്ചത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button