Latest NewsKerala

കൊച്ചിയിൽ വൻ ലഹരി ഇറക്കുമതി, വിജിന്‍ വര്‍ഗീസ് അയച്ച കണ്ടെയ്‌നറില്‍ വീണ്ടും ലഹരിമരുന്ന്

കൊച്ചി: ജില്ലയിൽ വൻ ലഹരി ഇറക്കുമതി. പഴം ഇറക്കുമതിയുടെ മറവില്‍ 1470 കോടി രൂപയുടെ ലഹരിക്കടത്ത് നടത്തിയ മലയാളികളായ വിജിന്‍ വര്‍ഗീസിന്റേയും മന്‍സൂര്‍ തച്ചംപറമ്പിലേയും ഉടമസ്ഥതയില്‍ വന്ന കണ്ടെയ്നറിൽ നിന്ന് 520 കോടിയുടെ കൊക്കെയിനും ഡി.ആര്‍.ഐ പിടികൂടി. ആദ്യത്തെ സംഭവത്തിൽ പരിശോധന നടക്കവെയാണ് വീണ്ടും വന്‍ തോതിലുള്ള ലഹരിക്കടത്ത് കണ്ടെത്തിയത്. രാജ്യം കണ്ട ഏറ്റവും വലിയ ലഹരിക്കടത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ഓറഞ്ച് കാര്‍ട്ടിന്റെ മറവിലായിരുന്നു 1470 കോടി രൂപയുടെ ലഹരിക്കടത്ത് നടന്നതെങ്കില്‍ ഗ്രീന്‍ആപ്പിൾ കാര്‍ട്ടിന്റെ മറവിലാണ് ഇത്തവണ 520 കോടിയുടെ കൊക്കെയിന്‍ കടത്ത് നടന്നത്. ശനിയാഴ്ചയായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഇതോടെ ഒരാഴ്ചയ്ക്കിടെ 1990 കോടി രൂപയുടെ ലഹരിക്കടത്താണ് ഡിആര്‍‌ഐ പൊളിച്ചിരിക്കുന്നത്. പഴം ഇറക്കുമതിയുടെ മറവില്‍ രണ്ട് തവണ ലഹരി കണ്ടെത്തിയതോടെ സംഭവം കൂടുതൽ ഗൗരവമായി അന്വേഷിക്കാനൊരുങ്ങുകയാണ് സംഘം.

സംഭവവുമായി ബന്ധപ്പെട്ട് കാലടി സ്വദേശിയായ വിജിന്‍ വര്‍ഗീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മന്‍സൂറിനായി ഇന്റര്‍പോളിന്റേയടക്കം സഹായം തേടിയിരിക്കുകയാണ്. 198 കിലോഗ്രാം മെത്താംഫെറ്റാമിനും ഒമ്പത് കിലോഗ്രാം കൊക്കെയിനുമായിരുന്നു ഇവരില്‍ നിന്ന് ആദ്യം പിടികൂടിയതെങ്കിൽ ഇന്ന് പിടികൂടിയത് മുഴുവന്‍ കൊക്കെയിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button