Latest NewsIndia

പ്രണയം നിരസിച്ചതിന് ട്രെയിന് മുന്നിൽ തള്ളിയിട്ട് ക്രൂരമായ കൊല : പ്രതിയെ പിടികൂടാനാവാതെ പോലീസ്

ചെന്നൈ: നാടിനെ നടുക്കിയ കൊടും ക്രൂരമായ കൊലയായിരുന്നു വ്യാഴാഴ്ച ചെന്നൈയിലെ സബർബൻ ട്രെയിനിന്‍റെ മൗണ്ട് സ്റ്റേഷനിൽ നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലാണ് കോളേജ് വിദ്യാർഥിനിയായ ഇരുപതുകാരിയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് യുവാവ് തള്ളിയിട്ട് കൊലപ്പെടുത്തുന്നത്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കൊല നടത്തി സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല.

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലാണ് സതീഷ് എന്ന യുവാവ് സത്യയോട് ഈ കൊടുംക്രൂരത കാട്ടുന്നത്. ആടംബക്കം സ്വദേശിയും പൊലീസ് ഉദ്യോഗസ്ഥന്‍റെ മകളുമായ സത്യയോട് സതീഷ് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. ആദ്യം മുതലേ ഇതിനെ സത്യ എതിർത്തുവന്നു. കുറച്ച് നാളുകളായി സത്യയുടെ പിന്നാലെ നടന്ന് സതീഷ് ശല്യം ചെയ്തുവരുകയാണ് ഉണ്ടായിരുന്നത്.

വ്യാഴാഴ്ച ഉച്ചക്ക് കോളജില്‍ നിന്ന് വീട്ടിലേക്ക് സത്യ മടങ്ങവെ വഴിയിൽ വച്ചും മൗണ്ട് സ്റ്റേഷനിൽ വച്ചും ഇയാൾ സത്യയെ ശല്യം ചെയ്തുകൊണ്ടിരുന്നു. സതീശന്റെ ശല്യം മൂലം സഹികെട്ട് ഇവർ തമ്മിൽ വാക്ക് തർക്കവും ഉണ്ടായി. തുടർന്നാണ് സത്യയെ പാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് സതീഷ് തള്ളിയിട്ടത്.

സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാര്‍ ഓടിയെത്തുമ്പോൾ ഒന്നും ചെയ്യാനാവാതെ കാഴ്ചക്കാരായി നോക്കി നിൽക്കേണ്ടി വന്നു. അപ്പോഴേക്കും സത്യ ട്രാക്കിലേക്ക് വീഴുകയും ട്രെയിൻ ഇടിക്കുകയുമായിരുന്നു. യാത്രക്കാർ ഞെട്ടിത്തരിച്ചു നോക്കി നിൽക്കുമ്പോൾ സത്യ ട്രാക്കിൽ തല തകർന്ന് കൊല്ലപ്പെടുകയായിരുന്നു.

സത്യയെ ട്രെയിൻ തട്ടിയെന്ന് മനസിലായതോടെ സതീഷ് ഓടി രക്ഷപ്പെട്ടു. സ്റ്റേഷനിലുണ്ടായിരുന്ന ആർക്കും ഇയാളെ പിടികൂടാനായില്ല. റെയിൽവേ പൊലീസടക്കം പിന്നാലെ പാഞ്ഞെങ്കിലും സതീഷ് ഓടി രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. സതീഷിനെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments


Back to top button