ThiruvananthapuramKeralaNattuvarthaLatest NewsNews

ഹോട്ടൽ ജീവനക്കാരി വാടകവീട്ടിലെ അടുക്കളയിൽ ജീവനൊടുക്കിയ നിലയിൽ

കോവളത്തെ ഹോട്ടൽ ജീവനക്കാരിയായ സിക്കിം ടിബറ്റ് റോഡ് ഗാൻഗ്ടോക്ക് മുനിസിപ്പൽ കോർപ്പറേഷനിൽ വേദൻഷി കുമാരി(24) യാണ് ആത്മഹത്യ ചെയ്തത്

വിഴിഞ്ഞം: ഹോട്ടൽ ജീവനക്കാരിയായ യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവളത്തെ ഹോട്ടൽ ജീവനക്കാരിയായ സിക്കിം ടിബറ്റ് റോഡ് ഗാൻഗ്ടോക്ക് മുനിസിപ്പൽ കോർപ്പറേഷനിൽ വേദൻഷി കുമാരി(24) യാണ് ആത്മഹത്യ ചെയ്തത്.

ഇന്നലെ രാവിലെ വീട്ടിലെ അടുക്കളയിൽ ആണ് യുവതിയെ മരിച്ചനിലയിൽ കണ്ടത്. രണ്ട് സിക്കിം സ്വദേശിനികളും മൂന്ന് മലയാളികളുമാണ് വാടക വീടിന്‍റെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്നത്. രാത്രി വരെ ഫോൺ ചെയ്തിരിക്കുന്നത് കണ്ടു. എന്നാൽ, രാവിലെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകിയത്. അടുക്കളയിലെ കർട്ടൺ സ്പ്രിംഗിൽ ആണ് യുവതി തൂങ്ങി മരിച്ചത്. അതിനാൽ, മൃതദേഹം തറയിൽ തട്ടിയ നിലയിൽ ആയിരുന്നു.

Read Also : ഷാരോൺ രാജിന്റെ ദുരൂഹ മരണം: കഷായം വാങ്ങിയ കടയിൽ പരിശോധന നടത്താനും സാമ്പിളുകൾ ശേഖരിക്കാനും നീക്കം

അതേസമയം, സംഭവത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണകാരണം വ്യക്തമാകൂവെന്നും കോവളം എസ്എച്ച്ഒ ബിജോയ് പറഞ്ഞു. ബന്ധുക്കളെ വിവരം അറിയിച്ചതായി കോവളം പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ദർ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button