CricketLatest NewsNewsSports

ടി20 ലോകകപ്പില്‍ വീണ്ടും അട്ടിമറി: ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത തുലാസിൽ, ജയത്തോടെ നെതര്‍ലന്‍ഡ്‌സിന് മടക്കം

അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പില്‍ സൂപ്പര്‍-12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലന്‍ഡ്‌സ്. 13 റണ്‍സിനാണ് നെതര്‍ലന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യ സെമിയിലെത്തി. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നെതര്‍ലന്‍ഡ്‌സ് നേരത്തെ തന്നെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് കോളിന്‍ അക്കെര്‍മാനിന്‍റെ അവസാന ഓവര്‍ വെടിക്കെട്ടുകളിലാണ് പൊരുതാവുന്ന സ്കോര്‍ നേടിയത്. അക്കെര്‍മാന്‍ 26 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 41 റണ്‍സും ക്യാപ്റ്റന്‍ സ്കോട്‌ എഡ്‌വേഡ്‌സ് 7 പന്തില്‍ 12 റണ്‍സുമായും പുറത്താവാതെ നിന്നു.

Read Also:- കേരളത്തിൽ നിന്ന് മതം മാറി ഐഎസിലേക്ക് പോയത് 32000 യുവതികളെന്ന് സ്ഥാപിക്കുന്ന ‘ദ് കേരള സ്‌റ്റോറി’ വിവാദമാകുന്നു

10, 4, 16, 15 എന്നിങ്ങനെയാണ് അവസാന നാല് ഓവറില്‍ നെതര്‍ലന്‍ഡ്‌സ് അടിച്ചെടുത്തത്. നെതര്‍ലന്‍ഡ്‌സിനായി ഓപ്പണര്‍മാരായ സ്റ്റീഫന്‍ മിബറും മാക്‌സ് ഒഡൗഡും ഗംഭീര തുടക്കമാണ് നേടിയത്. ഇരുവരും 8.3 ഓവറില്‍ 58 റണ്‍സ് അടിച്ചുകൂട്ടി. മിബര്‍ 30 പന്തില്‍ 37 റൺസും ഒഡൗഡ് 31 പന്തില്‍ 29 റൺസും റണ്‍സ് നേടി.

മൂന്നാമനായി എത്തിയ ടോം കൂപ്പറും മോശമാക്കിയില്ല. കൂപ്പര്‍ 19 പന്തില്‍ 35 സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. ബാസ് ഡി ലീഡ് ഏഴ് പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് രണ്ടും ആന്‍‌റിച്ച് നോര്‍ക്യയും ഏയ്‌ഡന്‍ മാര്‍ക്രമും ഓരോ വിക്കറ്റ് സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button