KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

ലിജു കൃഷ്ണയ്ക്ക് പിന്തുണ: ഡബ്ല്യുസിസിയെ ചോദ്യം ചെയ്ത് പടവെട്ടിന്റെ പിന്നണി പ്രവർത്തക

കൊച്ചി: ലൈംഗിക പീഡന ആരോപണത്തിൽപ്പെട്ട ‘പടവെട്ട്‌’ എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണയ്ക്ക് ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തക രഞ്ജിനി അച്യുതൻ രംഗത്ത്. പടവെട്ടിന്റെ സബ് ടൈറ്റിൽ, സ്ക്രിപ്റ്റ് പരിഭാഷണ ജോലികൾ നിർവ്വഹിച്ച രഞ്ജിനി, താനും, ചിത്രത്തിന്റെ സംഗീത സംവിധായകനായ ഭർത്താവ് ഗോവിന്ദ് വസന്തയും നേരിൽക്കണ്ടും അറിഞ്ഞതുമായ കാര്യങ്ങളാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നത്.

ഒരു സ്ത്രീ, ഫെമിനിസ്റ്റ് തുടങ്ങിയ നിലകളിൽ താൻ ലിജു കൃഷ്ണയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ കെട്ടിച്ചമയ്ക്കപ്പെടുന്ന ഓരോ കള്ളക്കേസുകളും അനീതിയുടെ യഥാർത്ഥ ഇരകളെ നശിപ്പിക്കുന്നതാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും രഞ്ജിനി വ്യക്തമാക്കി.

രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

”എന്റെ നിശബ്ദത വെടിയാനുള്ള സമയമായി. ഞങ്ങളുടെ നിശബ്ദത. പടവെട്ട് എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്‌ക്കെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) നടത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ അനന്തമായ കുത്തൊഴുക്കിന് മറുപടിയായാണ് ഞാൻ ഇന്ന് എഴുതുന്നത്. സിനിമയുടെ തിരക്കഥാ വിവർത്തകയായും സബ്ടൈറ്റിലറായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ അപൂർവമായി മാത്രം സംസാരിച്ച കഥയുടെ മറുവശം കേൾക്കാൻ എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ലോകവും ദയ കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

WCC ഉന്നയിച്ച പ്രധാനപ്പെട്ട മൂന്നു ആരോപണങ്ങൾ താഴെ പറയുന്നവയാണ്.

1. തിരക്കഥ രചനയിലെ അവകാശവാദവും, സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു എന്നുമുള്ള ആരോപണവും.

ഞാൻ അറിഞ്ഞടുത്തോളം പ്രസ്തുത വ്യക്തി 2020 മാർച്ച് മാസത്തിൽ ആണ് ആദ്യമായി സോഷ്യൽ മീഡിയ വഴി ലിജുവിനെ പരിചയപ്പെടുന്നത്. ഈ സമയത്തിനകം തന്നെ മൂന്നു ഷെഡ്യൂളുകളിലായി പടവെട്ട് സിനിമയുടെ 85% ചിത്രീകരണവും, അതിന്റെ പോസ്റ്റ്‌ പ്രൊഡക്‌ഷൻ വർക്കുകളും പൂർത്തികരിക്കപ്പെട്ടിരുന്നു. ഞാനും എന്റെ ഭർത്താവ് ഗോവിന്ദ വസന്തയും ഉൾപ്പെടുന്ന എല്ലാ ടെക്നീഷ്യന്മാരും മറ്റു പ്രധാന അഭിനേതാക്കളും 2019 ൽ ചിത്രീകരണത്തിന് മുന്നേ തന്നെ തിരക്കഥയുടെ ഹാർഡ് കോപ്പി കൈപറ്റിയിട്ടുണ്ടായിരുന്നു.

എല്ലാ കാസ്റ്റ്‌ ആൻഡ് ക്രൂ മെമ്പേഴ്‌സും 2019 ഡിസംബർ മാസം മുതൽ തന്നെ സണ്ണിവെയ്ൻ പ്രൊഡക്‌ഷൻസിന്റെ എഗ്രിമെന്റിന്റെ ഭാഗമായിരുന്നു. സിനിമയിൽ ഫ്രീ ഓഫ് കോസ്റ്റായി സഹകരിച്ചിരുന്നവർപോലും ‌ഇത്തരം എഗ്രിമെന്റുകളുടെ ഭാഗമായിരുന്നു. പിന്നീട് സരിഗമ പ്രൊഡക്‌ഷൻ ഹൗസ്‌ സിനിമ ഏറ്റെടുത്തപ്പോൾ, അവരുടെ ലീഗൽ ടീം എഗ്രിമെന്റുകൾ ഓഡിറ്റ് ചെയ്യുകയും പിന്നീട് അവ പുതുക്കി എഴുതുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആരോപണം നടത്തിയ വ്യക്തി ഇപ്രകാരമുള്ള ഒരു എഗ്രിമെന്റിലും ഉൾപ്പെട്ടിട്ടില്ല. കൂടാതെ സിനിമയിലെ ഡയറക്‌ഷൻ ടീമിനോടും, പ്രൊഡക്‌ഷൻ ടീമിനോടും, പ്രധാന നടീ നടന്മാരോടും ഞാൻ വ്യക്തിപരമായി സംസാരിച്ചപ്പോൾ അവർ എല്ലാം ഒരേ സ്വരത്തിൽ നിസംശയം പറഞ്ഞ കാര്യം, ഇങ്ങനെ ഒരു വ്യക്തി സിനിമയുടെ ഒരു ഘട്ടത്തിലും പ്രവർത്തിച്ചിട്ടില്ല എന്നുള്ളതാണ്. അതോടൊപ്പം തന്നെ ഞാനോ എന്റെ ഭർത്താവോ ഇങ്ങനെ ഒരു വ്യക്തി വർക്ക്‌ ചെയ്തിട്ടുള്ളതായി കണ്ടിട്ടുമില്ല.

ക്രൂ മെമ്പേഴ്സിന് പുറമെ ക്യാമറയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച മാലൂർ എന്ന ഗ്രാമത്തിലെ മുഴുവൻ ജനതയോടും നിങ്ങൾക്ക് ഈ കാര്യം അന്വേഷിച്ചാൽ ബോധ്യപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ ഇത് ഒരു വർക്ക്‌പ്ലെയ്സ്‌ ഹരാസ്മെന്റ് അല്ല എങ്കിൽ, പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് WCC ഈ കേസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്.

2. സിനിമയുടെ ചിത്രീകരണ വേളയിൽ ICC ഉണ്ടായിരുന്നില്ല.

എന്റെ അറിവിൽ മലയാള സിനിമയിൽ ആദ്യത്തെ ICC രൂപീകരിക്കപ്പെട്ടത് 2022 Feb 8 ന് “1744 White Alto” എന്ന സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത സിനിമയ്ക്കു വേണ്ടിയാണ്. ഇതിനു ശേഷം 2022 മാർച്ചിൽ ആണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ “കേരളത്തിലെ എല്ലാ സിനിമ സെറ്റിലും ICC കമ്മിറ്റി ഉണ്ടാവണം” എന്ന ഉത്തരവ് ഉണ്ടാകുന്നത്. ഈ ഉത്തരവ് ഉണ്ടാകുന്നതിനുമുന്നെ 100 ശതമാനം ചിത്രീകരണം പൂർത്തീകരിച്ചിട്ടുള്ള പടവെട്ട്‌ എന്ന സിനിമക്കെതിരെയുള്ള ഈ ആരോപണവും അതുകൊണ്ടുതന്നെ നിലനിൽക്കുന്നതല്ല.

3. ലിജുവിനെതിരെ ഉള്ള പീഡന ആരോപണം

ഈ കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇതിനെ കുറിച്ച് ചർച്ചചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സത്യം വിജയിക്കട്ടെ !”

shortlink

Related Articles

Post Your Comments

Related Articles


Back to top button