Latest NewsNewsIndia

നദിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരം കണ്ടെത്തി

ജയ്പൂര്‍: നദിയില്‍ നിന്ന് സ്ഫോടക വസ്തുക്കളുടെ വന്‍ ശേഖരം കണ്ടെത്തി. 185 കിലോയോളം ജലാറ്റിന്‍ സ്റ്റിക്കാണ് കണ്ടെടുത്തത്. രാജസ്ഥാനിലെ ദുംഗര്‍പൂര്‍ ജില്ലയിലെ സോം നദിയില്‍ നിന്നാണ് സ്‌ഫോടക ശേഖരം പിടിച്ചെടുത്തത്. ഏഴു ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍. കഴിഞ്ഞ ദിവസം ഉദയ്പൂരിലെ റെയില്‍വേ ട്രാക്കില്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലമെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Read Also: നിയമസഭാ മ്യൂസിയം പ്രദർശനം പുതുതലമുറയ്ക്കുള്ള പാഠപുസ്തകം: മന്ത്രി കെ രാജൻ

എന്നാല്‍, റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുമായി ഇതിന് സാമ്യമില്ലെന്നും അതിനാല്‍ തന്നെ സ്ഫോടനവുമായി ഇതിന് ബന്ധമില്ലെന്നും പോലീസിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. ഖനനം നടത്താനായി എത്തിച്ച പഴയ ജലാറ്റിന്‍ സ്റ്റിക്കാണെന്നും ആരോ അബദ്ധത്തില്‍ ഉപേക്ഷിച്ചതാകാനും സാദ്ധ്യതയുള്ളതായി ഐജി അറിയിച്ചു.

സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സ്ഥലത്ത് നിരവധി ഖനികളുള്ള സ്ഥലമാണ്. ഇതിനോട് ചേര്‍ന്ന പ്രദേശത്തെ റെയില്‍വേ ട്രാക്കിലാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്പെഷ്യല്‍ ഓപ്പറേഷന്‍ സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണ സാദ്ധ്യതയും പരിശോധിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button