Latest NewsNewsIndia

ശ്രദ്ധയെ മുമ്പും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് അഫ്താബിന്റെ മൊഴി

ന്യൂഡല്‍ഹി: ലിവിംഗ് ടുഗദര്‍ പങ്കാളിയെ കൊന്ന് വെട്ടിനുറുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ശ്രദ്ധയെ കൊലപ്പെടുത്താന്‍ മുന്‍പും ശ്രമിച്ചിരുന്നതായി പ്രതി അഫ്താബ് മൊഴി നല്‍കി. കൊലപ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ശ്രദ്ധ വികാരാധീനയായതോടെ തന്റെ മനസ് മാറുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു.

Read Also: പ്രീമിയം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ, ബ്യൂട്ടി ടെക് സ്റ്റോറുകൾ ആരംഭിക്കാനൊരുങ്ങി ടാറ്റ

ചില സ്ത്രീകളുമായുള്ള ബന്ധത്തെച്ചൊല്ലിയും, തന്നെ വിവാഹം കഴിക്കാത്തതിനെ ചൊല്ലിയും ശ്രദ്ധ സ്ഥിരമായി വഴക്കിടുമായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഒരു ടെലിവിഷന്‍ ഷോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അഫ്താബ് കൃത്യം നടത്തിയത്.

മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് വനമേഖലയില്‍ വലിച്ചെറിയുകയുമായിരുന്നു. ശ്രദ്ധയുടെ മൃതദേഹം കഷ്ണമാക്കും മുമ്പ് രക്തക്കറയും ശരീര ഭാഗങ്ങളും വൃത്തിയാക്കുന്നത് സംബന്ധിച്ച് അഫ്താബ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നു. മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.

ശ്രദ്ധയെ യുവാവ് അഫ്താബ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായി സുഹൃത്തുക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അഫ്താബിനൊപ്പം താമസിച്ചാല്‍ കൊല്ലപ്പെടുമെന്നും, താന്‍ താമസിക്കുന്ന സ്ഥലത്തെത്തി രക്ഷിക്കണമെന്നും വാട്സാപ്പില്‍ ശ്രദ്ധ സന്ദേശമയച്ചിരുന്നതായി സുഹൃത്ത് ലക്ഷ്മണ്‍ നാടാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button