KollamKeralaNattuvarthaLatest NewsNews

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു : നാലുപേർ പിടിയിൽ

കരുകോൺ കുട്ടിനാട് പുഞ്ചക്കോണം സ്വദേശികളായ മോഹനൻ (41), നിഷാന്ത് (31), ദിനേശ് (27), ഗോപകുമാർ (32) എന്നിവരാണ് പൊലീസ് പിടിയിലായത്

അഞ്ചല്‍: കഞ്ചാവും മദ്യവും വില്‍പന നടത്തുന്നുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കരുകോൺ കുട്ടിനാട് പുഞ്ചക്കോണം സ്വദേശികളായ മോഹനൻ (41), നിഷാന്ത് (31), ദിനേശ് (27), ഗോപകുമാർ (32) എന്നിവരാണ് പൊലീസ് പിടിയിലായത്. അലയമണ്‍ കരുകോൺ കുട്ടിനാട് പ്ലാവിള വീട്ടിൽ ആഷിഖി(37)നെ മര്‍ദ്ദിച്ച കേസിലാണ് നാലംഗസംഘം പിടിയിലായത്.

Read Also : കൊച്ചിയിലെ കൂട്ടബലാത്സംഗം: പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും

കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. ആഷിഖിന്‍റെ വീടിനു സമീപമെത്തിയ യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘം ആഷിഖിനെ വിളിച്ചു പുറത്തിറക്കി അല്‍പം ദൂരെയുള്ള മറ്റൊരു പുരയിടത്തില്‍ എത്തിച്ച് മരത്തില്‍ കെട്ടിയിട്ട് കമ്പുകൊണ്ട് അടിക്കുകയായിരുന്നു. ബഹളം വയ്ക്കാതിരിക്കാന്‍ വായില്‍ കരിയില തിരുകിയെന്നും പരാതിയില്‍ പറയുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, നാട്ടുകാരാണ് ആഷിഖിനെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന്, താലൂക്ക് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടി.

ആഷിഖിന്‍റെ പരാതിയില്‍ കേസെടുത്ത പൊലീസ് നാലുപ്രതികളെ പിടികൂടി. ആറംഗ സംഘത്തില്‍ രണ്ട് പേർ ഒളിവിലാണെന്നു അഞ്ചല്‍ പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ മര്‍ദ്ദനം, തട്ടികൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒളിവിലുള്ള പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാര്‍, എസ്. പ്രജീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളിൽ നാലുപേരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button