ThiruvananthapuramKeralaNattuvarthaLatest NewsNews

സിപിഎമ്മിലോ പോഷക സംഘടനകളിലോ അംഗമായാല്‍ എന്ത് നിയമവിരുദ്ധ പ്രവൃത്തികളിലും ഏര്‍പ്പെടാം: വിഡി സതീശന്‍

ലഹരി-ഗുണ്ടാ മാഫിയകള്‍ക്ക് സിപിഎം ഒത്താശ നടത്തുന്നു

തിരുവനന്തപുരം: ലഹരി-ഗുണ്ടാ മാഫിയകള്‍ക്ക് സിപിഎം ഒത്താശ നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തലശേരിയില്‍ ലഹരിക്കടത്ത് സംഘം രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പാറായി ബാബുവെന്ന ക്രിമിനല്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിന്‍റെ ചിത്രങ്ങൾ വാര്‍ത്താ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

‘സിപിഎമ്മിലോ പോഷക സംഘടനകളിലോ അംഗമായാല്‍ എന്ത് നിയമവിരുദ്ധ പ്രവൃത്തികളിലും ഏര്‍പ്പെടാമെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജീര്‍ണത വ്യക്തമാക്കുന്നതാണ്. സിപിഎമ്മുകാരനെയും ക്രമിനലിനെയും തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ കേരളത്തെ എത്തിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മിന്‍റെ പല പ്രാദേശിക ഘടകങ്ങളും നേതാക്കളും ലഹരി-ഗുണ്ടാ മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുയാണ്. നിര്‍ഭയരായി ആര്‍ക്കും പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്,’ സതീശൻ പറഞ്ഞു.

ബിസ്ലേരി ഇന്റർനാഷണലിനെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്

പാര്‍ട്ടി പ്രവര്‍ത്തകനെന്ന പരിഗണനയില്‍ കൊലക്കേസ് പ്രതിക്ക് സംരക്ഷണം ഒരുക്കാന്‍ സി.പി.എം മുതിരരുതെന്നും തലശേരി ഇരട്ട കൊലപാതകത്തെയും മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ഒറ്റപ്പെട്ട സംഭവമായാണോ കാണുന്നതെന്ന് വ്യക്തമാക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button