Latest NewsKeralaNews

ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന്റേത്‌ മികച്ച മുന്നേറ്റം: മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന്റേത് മികച്ച മുന്നേറ്റമാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. പേരാമ്പ്ര ബ്ലോക്ക് ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also; വീട്ടുവളപ്പില്‍ നിന്നും മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി : പാമ്പുകളെ കണ്ടെത്തിയത് പറമ്പ് വെട്ടിത്തെളിക്കുന്നതിനിടെ

പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ക്ഷീര കർഷകർക്ക് ആശ്വാസകരമാവുന്ന വിവിധ പദ്ധതികൾ ഇതിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്. കാലിതീറ്റക്ക് ഗുണനിലവാരം ഉറപ്പിക്കുന്നതിനായി ബില്ല് കൊണ്ടുവരുന്നത് പരിഗണനയിലാണ്. സെലക്ഷൻ കമ്മിറ്റി ചേർന്ന് ഇതിനായുള്ള നടപടികൾ നടത്തി വരികയാണ്. കർഷകരുടെ അഭിപ്രായം കൂടി പരിഗണിച്ച് ഏറ്റവും നല്ല കാലിതീറ്റകൾ കേരളത്തിലെ ക്ഷീര കർഷകർക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തീറ്റപുൽ, ചോളം എന്നിവയുടെ കൃഷി വ്യാപകമാക്കാനാണ് സർക്കാർ തീരുമാനം. കന്നുകാലികൾക്ക് വെറ്റിനറി വിഭാഗത്തിന്റെ സേവനം ഉടനടി ലഭ്യമാക്കുന്നതിനായി എല്ലാ ബ്ലോക്കിലും വാഹനം നൽകും. തിരുവനന്തപുരത്തുള്ള കോൾ സെന്റർ കേന്ദ്രീകരിച്ചാകും ഇതിന്റെ പ്രവർത്തനങ്ങൾ. പദ്ധതി പ്രാവർത്തികമാകുന്നതോടെ നാലക്ക നമ്പറിലേക്ക് വിളിച്ചാൽ കേരളത്തിലെ എല്ലാ ക്ഷീര കർഷകർക്കും വെറ്റിനറി വിഭാഗത്തിന്റെ സേവനം ലഭിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ 29 വാഹനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ഇതിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീര കർഷകർക്ക് ബാക്കിയുള്ള ഇൻസെന്റീവ് തുക ഉടൻ ലഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷീര സംഗമം സംഘടിപ്പിച്ചത്. കുറ്റിവയൽ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ നടന്ന സം?ഗമത്തിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, കേരള ഫീഡ്‌സ്, മിൽമ, ബ്ലോക്കിലെ ക്ഷീര സംഘങ്ങൾ, ആത്മ, മറ്റു സഹകരണ സ്ഥാപനങ്ങൾ, എഫ്ഐബി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ അഡ്വ. കെ എം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. ക്ഷീര മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ രശ്മി റിപ്പോർട്ട് അവതരിപ്പിച്ചു.

Read Also: ഗുരുതര കരള്‍ രോഗം ബാധിച്ച പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതി തേടി പതിനേഴുകാരിയുടെ ഹര്‍ജി

shortlink

Related Articles

Post Your Comments

Related Articles


Back to top button