Latest NewsNewsFootballSports

ഖത്തർ ലോകകപ്പ്: ഉറുഗ്വെയെ തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

ദോഹ: ഖത്തർ ലോകകപ്പിലെ വമ്പന്മാരുടെ പോരാട്ടത്തിൽ ഉറുഗ്വെയെ തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പറങ്കിപ്പടയുടെ വിജയം. ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോൾ മികവിലാണ് പോർച്ചുഗലിന്റെ പ്രീ ക്വാർട്ടർ പ്രവേശനം. ആദ്യ മത്സരത്തിലെ സമനിലയും രണ്ടാം മത്സരത്തിലെ തോൽവിയും വഴങ്ങിയതോടെ ഉറുഗ്വെയ്ക്ക് അവസാന മത്സരം ഇതോടെ നിർണായകമായി.

ഘാനയെ തോൽപ്പിച്ച മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് പോർച്ചുഗൽ ഇറങ്ങിയത്. പരിക്കേറ്റ ഡാനിലോ പെരേര, ഒട്ടാവിയോ എന്നിവർക്ക് പുറമെ ഗുറൈറോയ്ക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായി. പെപെ, നൂനോ മെൻഡസ്, കവാലിയോ എന്നിവരാണ് പകരം എത്തിയത്. സുവാരസും പെല്ലിസ്ട്രിയെയും അടക്കം മൂന്ന് മാറ്റങ്ങൾ ഉറുഗ്വെയും വരുത്തി. സുവാരസിന് പകരം കവാനിയാണ് മുന്നേറ്റ നിരയിൽ സ്ഥാനം നേടിയത്.

വിരസമായ ആദ്യ പകുതിയിൽ ഗോൾ നേടാൻ ഇരുടീമുകൾക്കും സാധിച്ചില്ല. സുന്ദരമായ പാസിംഗിലൂടെ മെച്ചപ്പെട്ട കളി പുറത്തെടുത്തത് പറങ്കിപ്പടയായിരുന്നു. എന്നാൽ, പ്രതിരോധം പൊളിയാതിരിക്കാനുള്ള കൃത്യമായ പ്ലാനിംഗ് നടപ്പാക്കുക മാത്രമാണ് ലാറ്റിനമേരിക്കൻ സംഘം ചെയ്തിരുന്നത്. മുന്നിൽ വീണ് കിട്ടിയ അവസരങ്ങൾ കിട്ടിയപ്പോൾ പന്ത് കൈവശം വെക്കാൻ സാധിക്കാതെ ഉറുഗ്വെൻ താരങ്ങൾ വിഷമിച്ചു.

ഇടതു വിംഗിൽ നൂനോ മെൻഡ് വന്നത് പോർച്ചുഗീസ് ആക്രമണത്തിന്റെ മൂർച്ച കൂട്ടി. മികച്ച പാസിംഗിലുടെ മുന്നേറ്റം നടത്താനാണ് പോർച്ചുഗൽ ശ്രമിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ കവാനിക്ക് പകരം ലൂയിസ് സുവാരസിനെ ഇറക്കി ഉറുഗ്വെ ആക്രമണം കടുപ്പിച്ചു. 54-ാം മിനിറ്റിൽ പോർച്ചുഗലിന്റെ ആദ്യ ഗോൾ പിറന്നു. ബ്രൂണോ ഫെർണാണ്ടസാണ് ഗോൾ നേടിയത്. 75-ാം മിനിറ്റിൽ മാക്സി ഗോമസിന്റെ ഒരു കിടിലൻ ഷോട്ട് പോർച്ചുഗീസ് പോസ്റ്റിനെ ഇളക്കി.

Read Also:- കടയില്‍ നിന്ന് പണം പോകുന്നത് പതിവായി: ഒടുവിൽ മോഷ്ടാവായ പൊലീസുകാരനെ കൈയോടെ പിടികൂടി കടയുടമ

തൊട്ട് പിന്നാലെ സുവാരസിന്റെ മനോഹരമായ ഷോട്ടും നേരിയ വ്യത്യാസത്തിൽ മാത്രം പുറത്തേക്ക് പോയി. 79-ാം മിനിറ്റിൽ വാൽവെർദെയുടെ ത്രൂ ബോളിൽ ഡി അരാസ്കെറ്റയുടെ ഷോട്ട് കോസ്റ്റ ഒരുവിധം രക്ഷിച്ചു. ലാറ്റിനമേരിക്കൻ ആക്രമണങ്ങൾക്കിടെ പോർച്ചുഗലും ഇടയ്ക്കിടെ മുന്നേറാൻ നോക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. അവസാന നിമിഷങ്ങളിൽ ഗിമിനസിന്റെ ബോക്സിനുള്ളലെ ഹാൻഡ് ബോളിന് പോർച്ചുഗലിന് പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ബ്രൂണോ പന്ത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button