Latest NewsNewsFootballSports

ഒരേ ഒരു രാജാവ്: റെക്കോര്‍ഡുകളുടെ തമ്പുരാനായി ലയണൽ മെസി

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലിൽ കടന്നപ്പോൾ നായകൻ ലയണൽ മെസി റെക്കോര്‍ഡുകളുടെ തമ്പുരാനായി. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് അര്‍ജന്‍റീന ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളെന്ന ലോതര്‍ മത്തേയൂസിന്‍റെ പേരിലുണ്ടായിരുന്ന റെക്കോർഡ് മെസി ഇന്ന് മറികടന്നു.

ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ചെന്ന മെക്‌സിക്കൻ താരം റാഫേൽ മാര്‍ക്കേസ്വിന്‍റെ റെക്കോര്‍ഡും പഴങ്കഥയാക്കി. ലോകകപ്പിൽ അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായും ഇനി മെസി അറിയപ്പെടും. പതിനൊന്നാം ഗോളോടെ അര്‍ജന്‍റീനയുടെ ഇതിഹാസ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസി പിന്നിലാക്കിയത്.

ഖത്തര്‍ ലോകകപ്പിലെ ഗോളുകളുടെ എണ്ണം അഞ്ചാക്കിയതോടെ ഒരു ലോകകപ്പിൽ അഞ്ച് ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി ഈ മുപ്പത്തിയഞ്ചുകാരൻ. ഇതിഹാസ താരം മറ‍ഡോണയുടെ 8 അസിസ്റ്റുകളെന്ന റെക്കോര്‍ഡിനും ഒപ്പമെത്തി മെസി. 1966ന് ശേഷം ഒരു ലോകകപ്പിലെ മൂന്ന് വ്യത്യസ്ത മത്സരങ്ങളിൽ ഗോളും അസിസ്റ്റും നേടുന്ന താരമെന്ന റെക്കോര്‍ഡും ഇനി മെസിക്ക് സ്വന്തം.

Read Also:- ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് കേരള സർക്കാർ: സുപ്രീംകോടതിയിൽ ഉടൻ സത്യവാങ്മൂലം നൽകും

കലാശക്കളിക്ക് ലുസൈലിൽ വീണ്ടുമിറങ്ങുമ്പോൾ ആ മോഹകപ്പിനൊപ്പം ഒരു പിടി റെക്കോര്‍ഡുകൾ കൂടി മെസിയെ കാത്തിരിപ്പുണ്ട്. ലോകകപ്പ് ആദ്യ സെമിയിൽ ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയവുമായി അര്‍ജന്‍റീന ഫൈനലിലെത്തി. ജൂലിയന്‍ ആല്‍വാരസ്(39, 69) രണ്ടും മെസി (34) ഒരു ഗോള്‍ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button