Latest NewsNewsInternational

തലയില്‍ ലൈംഗികാവയവുമായി പുടിന്റെ പ്രതിമ, അശ്ലീല പ്രതിമയ്ക്ക് താഴെ കോഴിമുട്ടകളും വിവാദ അടിക്കുറിപ്പും; വേറിട്ട പ്രതിഷേധം

ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തില്‍ പണിതുയര്‍ത്തിയ റഷ്യന്‍ പ്രസിഡന്റിന്റെ പ്രതിമ വന്‍ വിവാദമാകുന്നു

ലണ്ടന്‍ : ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തില്‍ പണിതുയര്‍ത്തിയ റഷ്യന്‍ പ്രസിഡന്റിന്റെ പ്രതിമ വന്‍ വിവാദമാകുന്നു. സാധാരണ പ്രതിമയല്ല, തലയില്‍ ലൈംഗികാവയവുമായി നില്‍ക്കുന്ന വ്‌ളാഡിമിര്‍ പുടിന്റെ പ്രതിമയാണ് ഇത്. ഇംഗ്ലണ്ടിലെ ബെല്‍ എന്‍ഡ് വില്ലേജിലാണ് വ്ളാഡിമിര്‍ പുടിന്റെ വിവാദ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ബെല്ലെന്‍ഡ് ഓഫ് ദി ഇയര്‍ (Bellend of the year) എന്ന അടിക്കുറിപ്പും പ്രതിമയ്ക്ക് ചുവട്ടില്‍ നല്‍കിയിട്ടുണ്ട്. ശല്യക്കാരനും അവിവേകിയുമായ വ്യക്തികളെ ബ്രിട്ടീഷുകാര്‍ വിശേഷിപ്പിക്കുന്ന വാക്കാണ് ബെല്ലെന്‍ഡ് എന്നത്.

Read Also: ജവാന്റെ വില ഇനി 610; സംസ്ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു

അശ്ലീലമായി പ്രതിമ തയ്യാറാക്കി റഷ്യന്‍ പ്രസിഡന്റിനെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നാണ് വിമര്‍ശനം. എന്നാല്‍ പത്ത് മാസത്തിലധികമായി യുക്രെയ്നില്‍ തുടരുന്ന റഷ്യന്‍ അധിനിവേശത്തിന് മറുപടിയാണ് അശ്ലീല പ്രതിമയെന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചു.

റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയ്ക്ക് ചുവടെ മുട്ടകളടങ്ങിയ കാര്‍ട്ടൂണ്‍ ബോക്സുകളും വച്ചിട്ടുണ്ട്. പ്രതിമയ്ക്ക് സമീപം വന്നുപോകുന്നവര്‍ക്ക് പുടിന് നേരെ മുട്ടയേറ് നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. ലണ്ടനിലെ തെരുവില്‍ സ്ഥാപിച്ച പ്രതിമയ്ക്ക് സമീപവാസികളില്‍ നിന്നും കാല്‍നട യാത്രക്കാരില്‍ നിന്നും വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button