Latest NewsNewsBusiness

പുതുവർഷത്തിൽ ഓഹരി വിപണിയിലേക്ക് കണ്ണുംനട്ട് 89 കമ്പനികൾ, ധനസമാഹരണത്തിൽ റെക്കോർഡ് നേട്ടം കുറിക്കാൻ സാധ്യത

59 കമ്പനികൾക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബി അനുമതി നൽകിയിട്ടുണ്ട്

പുതുവർഷത്തിൽ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ നേട്ടം കൊയ്യാനൊരുങ്ങി കമ്പനികൾ. ഇത്തവണ പ്രാഥമിക ഓഹരി വിൽപ്പനയിൽ ശക്തമായ തിരിച്ചുവരവിനാണ് കമ്പനികൾ ഒരുങ്ങുന്നത്. 2022- ൽ പ്രാഥമിക ഓഹരി വിൽപ്പന താരതമ്യേന നിറം മങ്ങിയിരുന്നു. ഭൂരിഭാഗം കമ്പനികൾക്കും ഇക്കാലയളവിൽ നേട്ടം കൊയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇത്തവണ കൂടുതൽ ശക്തമായാണ് കമ്പനികൾ ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കുന്നത്.

നിലവിൽ, 59 കമ്പനികൾക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബി അനുമതി നൽകിയിട്ടുണ്ട്. ഈ കമ്പനികൾ തുടർനടപടികൾക്കായി കാത്തിരിക്കുകയാണ്. ഏകദേശം 88,640 കോടി രൂപ സമാഹരിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം തന്നെ മുപ്പതോളം കമ്പനികൾ സെബിയുടെ അനുമതി ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇവയിൽ 8 കമ്പനികൾ ടെക്നോളജി സ്ഥാപനങ്ങളാണ്. പ്രൈം ഡാറ്റാബേസ് റിപ്പോർട്ട് പ്രകാരം, 89 കമ്പനികളാണ് 2023- ൽ ഐപിഒയ്ക്കുളള തയ്യാറെടുപ്പുകൾ നടത്തുന്നത്.

Also Read: ‘ഗ്രാമവണ്ടി’കള്‍ ഒരുങ്ങുന്നു; ഇനി വയനാട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം

2022- ൽ 40 കമ്പനികളാണ് ഐപിഒയിലേക്ക് ചുവടുവച്ചത്. ഈ കമ്പനികൾ സംയുക്തമായി 59,412 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. 2021- ൽ 65 കമ്പനികൾ ചേർന്ന് 1.31 ലക്ഷം കോടി രൂപയാണ് സമാഹരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button