KeralaLatest NewsNews

തുപ്പൽ ഭക്ഷണം തിന്ന്, കഞ്ചാവ് അടിച്ച്, മതം വിളമ്പി ജീവിക്കുന്നവർക്കുവേണ്ടി പഴയിടത്തോട് മാപ്പ് ചോദിക്കുന്നു:ജിജി നിക്‌സൺ

കൊച്ചി: വിവാദങ്ങൾക്ക് പിന്നാലെ പഴയിടം മോഹനൻ നമ്പൂതിരി കലോത്സവങ്ങളിൽ ഇനി പാചകം ചെയ്യുന്നില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഭക്ഷണത്തിൽ മതവും വർഗീയതയും കണ്ടവരോട് താൻ വിട വാങ്ങുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പഴയിടത്തെ അപമാനിച്ചവർക്ക് മറുപടി നൽകുകയാണ് ആന്റി സൈബർ വിം​ഗ് സെക്രട്ടറി ജിജി നിക്സൺ. രണ്ടു കോടിയിലേറെ കുട്ടികൾക്ക് ഭക്ഷണം വിളമ്പിയതിന്റെ മധുര സ്മരണയിൽ പഴയിടത്തിന് ഒരു തുറന്ന കത്തെഴുതിയിരിക്കുകയാണ് ജിജി.

ഭക്ഷണത്തിൽ മതം കലർത്തി അങ്ങയുടെ ആത്മാവിനെ മുറിവേല്പിച്ച, അരുൺ കുമാർ എന്ന ആ അധ്യാപഹയന് വേണ്ടി, തുപ്പൽ ഭക്ഷണവും മൂക്കുമുട്ടെ തിന്നു MDMA -യും കഞ്ചാവും അടിച്ച് മതം വിളമ്പി ജീവിക്കുന്ന ജാതിമതരാഷ്ട്രീയ കോമരങ്ങൾക്കും വേണ്ടി ഞാൻ അങ്ങയോടു മാപ്പു ചോദിക്കുന്നെന്ന് ജിജി നിക്സൺ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജിജി നിക്സന്റെ എഴുത്ത് ഇങ്ങനെ:

ശ്രീമാൻ പഴയിടത്തിന് ഒരു തുറന്ന കത്ത്, എത്രയും പ്രിയപ്പെട്ട പഴയിടം അറിയാൻ ജിജി നിക്സൻ എഴുതുന്നു, ശ്രീമാൻ പഴയിടം മോഹാനൻ നമ്പൂതിരി ആദ്യമേ തന്നെ ഭക്ഷണത്തിൽ മതം കലർത്തി അങ്ങയുടെ ആത്മാവിനെ മുറിവേല്പിച്ച, അരുൺ കുമാർ എന്ന ആ അധ്യാപഹയന് വേണ്ടി,തുപ്പൽ ഭക്ഷണവും മൂക്കുമുട്ടെ തിന്നു MDMA -യും കഞ്ചാവും അടിച്ച് മതം വിളമ്പി ജീവിക്കുന്ന ജാതിമതരാഷ്ട്രീയ കോമരങ്ങൾക്കും വേണ്ടി ഞാൻ അങ്ങയോടു മാപ്പു ചോദിക്കുന്നു .

ബ്രിട്ടാസ്, അരുൺ തുടങ്ങിയ നവയുഗ ബ്രൂട്ടസുമാരെ മുന്നിൽ നിറുത്തി പൊളിറ്റിക്കൽ ഇസ്ളാം തുപ്പിയ ‘കോഴിക്കോടൻ വിഷം’ ഏറ്റു ഭയന്നു അങ്ങ് കലോത്സവ ഊട്ടുപ്പുരകളിൽ നിന്നും പിന്മാറരുത് എന്ന് അങ്ങയോടു ഞാൻ അപേക്ഷിക്കുകയാണ്. അങ്ങേയ്ക്കു വേണ്ടതായ ഏതൊരു സുരക്ഷയും തരാൻ Anti Terrorism Cyber Wing -തയ്യാറാണ്. എന്നാൽ നീണ്ട പതിനാറ് വർഷങ്ങൾ 2 കോടിയിലധികം കുട്ടികൾക്കും മുതിർന്നവർക്കും ഒരു കുറ്റവും കുറവും പരാതിയും ഇല്ലാതെ നല്ല ഭക്ഷണം വിളമ്പിയ താങ്കളെ മനഃപൂർവ്വം അപമാനിച്ചതിൽ മനസ്സ് മുറിഞ്ഞാണ് കലോത്സവ ഊട്ടുപ്പുരകളിൽ നിന്നും അങ്ങ് പിൻവാങ്ങുന്നതെങ്കിൽ അങ്ങ് എടുത്ത തീരുമാനം വളരെ നല്ലതാണ്. കാരണം രണ്ടു കോടിയിലധികം വ്യക്തികൾക്കു് പതിനാറ് വർഷം ഭക്ഷണം വിളമ്പിയിട്ടും ഒരാൾക്ക് പോലും ഒരു ഭക്ഷ്യവിഷബാധയും ഏല്ക്കാതെ തന്റെ ജോലി നിർവ്വഹിച്ച താങ്കളെ അരുണെന്ന ഒരു ചെറ്റയെ മുന്നിൽ നിറുത്തി കേരളത്തിന്റെ വിദ്യാഭ്യാസവകുപ്പ് മനഃപൂർവ്വം അപമാനിച്ചതാണെങ്കിൽ അങ്ങ് ഇനി കലോത്സവത്തിൽ ഭക്ഷണം ഒരുക്കാതിരിക്കുന്നതാണ് നല്ലത്.

”ബോധപൂർവമായ ആക്രമണമാണ് തനിക്ക് നേരെ നടന്നതെന്നും തന്നെ ഭയം പിടികൂടി ” എന്നും അദ്ദേഹം പറയുന്നു…. നമ്പൂതിരി ആയത് കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ഈ ഗതി വന്നത് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ ആവുമോ. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളം ഒരു ഇസ്ളാമിക രാഷ്ട്രം ആകും എന്ന് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ. വി.എസ്.അച്ച്യതാനന്ദൻ പറഞ്ഞത് ഇത്തരുണത്തിൽ ഞാൻ ഓർത്തു പോവുയാണ്. മലപ്പുറം, കോഴിക്കോടു തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രമാക്കി ഇസ്ളാമിക സ്റ്റേറ്റു പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നു എന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വേണം കലോത്സവ ഭക്ഷണവിവാദം നാം നോക്കി കാണാൻ . ജോൺ ബ്രിട്ടാസിന്റെ വർഗ്ഗീയവിഷം തുപ്പിയ കോഴിക്കോടു പ്രസംഗവും, അരുൺ കുമാറിന്റെ വർഗ്ഗീയവിഷം ചീറ്റലും എല്ലാം PFI യുടെ മിഷൻ 2047 -ന്റെ ഭാഗമായുള്ള മുന്നോരുക്കങ്ങളാണു് എന്നാണു Anti Terrorism Cyber Wing -ന്റെ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതേ കോഴിക്കോടാണ് PFI 5 ലക്ഷം തീവ്രവാദികളെ കൊണ്ടുനിറുത്തി ഇൻഡ്യൻ ഗവൺമെന്റിനെ വെല്ലുവിളിച്ചതു് എന്നു നാം ഓർക്കണം. ഇവിടെ തന്നെയാണ് മുജാഹിദ് വേദിയിൽ ഹിന്ദുവിനെതിരെ ഒന്നിക്കാൻ ബ്രിട്ടാസ് ആഹ്വാനം ചെയ്തതും.

ഇതേ കോഴിക്കോടുതന്നെയാണ് ‘ബ്രാഹ്മണ്യ ഹിന്ദുത്ത ഫാസിസ്റ്റു് വിരുദ്ധ മുന്നണി ‘ എന്ന പേരിൽ PFI -യുടെ സമാന്തര സംഘടനയായ പീപ്പിൾസ് ഫ്രണ്ടു അവരുടെ സമ്മേളനം ഇന്നേ ദിവസം നടത്താൻ തീരുമാനിച്ചതും. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ,കലോത്സവ ഭക്ഷണവിവാദവും, പഴയിടം തിരുമേനിക്ക് നേരെ നടന്ന ഭീഷണിയും പൊളിറ്റിക്കൽ ഇസ്ളാമിക തീവ്രവാദ സംഘടനകളുടെ ‘മിഷൻ 2047 ഗയിം പ്ളാനിന്റെ ഭാഗമായുള്ള ഗൂഡാലോചന ആണ് എന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. ഇതിൽ കേരളത്തിലെ ഹലാൽ ലോബിയും പിറകിലുണ്ടായിരുന്നു എന്നതാണ് സത്യം. ആകയാൽ ഇത്തരം ഒരു സാഹചര്യത്തിൽ തിരുമേനി എടുത്ത തീരുമാനം വളരെ നല്ലതാണ്. എന്നു സ്നേഹ പൂർവ്വം Anti Terrorism Cyber Wing -നു വേണ്ടി ജിജി നിക്സൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button