KeralaLatest NewsNews

താൽപര്യമുള്ളവരെ കണ്ടാൽ ആദ്യം വളച്ചെടുക്കും, പിന്നീട് നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കും: സോണ സിപിഎമ്മിന് തീരാ നാണക്കേട്

ആലപ്പുഴ: പാര്‍ട്ടി അംഗത്തിന്റെ ഉൾപ്പെടെ 17 സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തി വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ച എ.പി സോണയെ സി.പി.എം പുറത്താക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായ സോണയെ കൂടാതെ, പി.ഡി ജയനെതിരെയും പാർട്ടി നടപടി സ്വീകരിക്കാൻ സാധ്യത. പരാതിക്കാരികളെ ഭീഷണിപ്പെടുത്തുകയും സോണയെ പിന്തുണച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തതിനാണ് ജയനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുക.

മന്ത്രി സജി ചെറിയാന്റെ വിശ്വസ്തനായിരുന്നു സോണ. ജയനും മന്ത്രിയുടെ അടുപ്പക്കാരൻ തന്നെ. എ.പി സോണയുടെ ഫോണിൽ നിരവധി സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. സോണയുടെ സഹപ്രവര്‍ത്തകയടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്ത്രീകളറിയാതെ അത് പകര്‍ത്തി ഫോണില്‍ സൂക്ഷിക്കുകയായിരുന്നു പതിവ്. തീരദേശമേഖലയിലെ ഒരു പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇയാളെ നാട്ടുകാർ മർദ്ദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

ഈ സംഭവമാണ് എ.പി സോണയുടെ നല്ല പിള്ള ചമയൽ പൊളിച്ചത്. ഈ പെൺകുട്ടിയുടെ ഫോട്ടോ ഇയാൾ ഫോണിൽ പകർത്തിയിട്ടുണ്ടോ എന്നറിയുന്നതിനായി നാട്ടുകാർ എ.പി സോണയുടെ ഫോൺ പരിശോധിച്ചു. അപ്പോഴാണ്, നിരവധി സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ഫോണിൽ കണ്ടെത്തിയത്. താൽപര്യമുള്ളവരെ കണ്ടാൽ ആദ്യം വളച്ചെടുക്കും. പിന്നീട് ബ്രാൻഡഡ് ജട്ടിയും ബ്രായും വാങ്ങി നൽകും. ഈ വസ്ത്രങ്ങൾ ധരിച്ച് നേതാവ് പറയുന്ന സ്ഥലത്ത് എത്തിയാൽ ജോലിയും വായ്പയും ലഭിക്കും. ആലപ്പുഴയിലെ സി.പി.എം പാർട്ടിക്ക് ഒന്നാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം.

shortlink

Post Your Comments


Back to top button