KeralaLatest NewsNews

ലൈംഗിക പീഡന കേസില്‍ പ്രതികളായ പൊലീസുകാര്‍ ഒളിവില്‍, പിടികൂടാതെ പൊലീസ്

തിരുവനന്തപുരം : ക്രിമിനല്‍ കേസിലെ എസ്എച്ച്ഒമാരെ ഇതുവരെയും പൊലീസ് പിടികൂട്ടാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ലൈഗിംക പീഡന കേസില്‍ പ്രതികളായ ഇന്‍സ്‌പെക്ടര്‍മാരായ സൈജു, ജെ.എസ് അനില്‍ എന്നിവരെയാണ് ഇതേ വരെ പിടികൂടാത്തത്. മലയിന്‍കീഴ്, നെടുമങ്ങാട് എന്നീ സ്റ്റേഷനുകളില്‍ ബലാത്സംഗ കേസുകളില്‍ പ്രതിയാണ് സൈജു. ബലാത്സംഗ കേസില്‍ ജാമ്യം ലഭിക്കാന്‍ വ്യാജ രേഖയും സൈജുവുണ്ടാക്കി. പോക്‌സോ പ്രതിയെ പീഡിപ്പിച്ച മുന്‍ അയിരൂര്‍ എസ്എച്ഒയാണ് ജെ എസ് അനില്‍. സസ്‌പെന്‍ഷനിലായ ജെ.എസ് അനിലും ഒളിവിലെന്നാണ് പൊലിസ് പറയുന്നത്.

Read Also: അവസാനഘട്ടത്തില്‍ മാത്രം മനസിലാക്കാന്‍ പറ്റുന്ന കാന്‍സര്‍ ഇത് : കാന്‍സറുകളില്‍ വെച്ച് ഏറ്റവും അപകടകാരി

അതേസമയം, കേരള പൊലീസിലെ അച്ചടക്ക നടപടികള്‍ തുടരുകയാണ്. തിരുവനന്തപുരം സിറ്റി പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ശ്രീകാര്യം മുന്‍ എസ്എച്ച്ഒ അഭിലാഷ് ഡേവിഡിനേയും ട്രാഫിക് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ റെജി ഡേവിഡിനേയും നന്ദാവനം എ ആര്‍ ക്യാംപിലെ ഡ്രൈവര്‍ ഷെറിയെയുമാണ് സര്‍വീസില്‍ നിന്ന് നീക്കിയത്. പുറത്താക്കപ്പെട്ട എസ് എച്ച് ഒ അഭിലാഷ് റെയില്‍വേ പൊലീസില്‍ ജോലി ചെയ്യുന്നതിനിടെ ഗുണ്ടാബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാണ്. പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് ഇയാള്‍ നിലവില്‍ അന്വേഷണം നേരിടുന്നുണ്ട്.

പീഡനക്കേസില്‍ പ്രതിയായതോടെയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ റെജി ഡേവിഡിനെ പുറത്താക്കിയത്. അരുവിക്കര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസിലും വയോധികയെ മര്‍ദ്ദിച്ച കേസിലും ഉള്‍പ്പെട്ടതിലാണ് നടപടി. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഷെറിയെ പിരിച്ചു വിട്ടത്. അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് പേരില്‍ നിന്നും കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് കമ്മീഷണര്‍ കടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button