KeralaLatest NewsNews

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നൽകി, മൃതദേഹത്തിൽ അതിക്രമം നടത്തി: മഹേഷ് അറസ്റ്റിലാകുമ്പോൾ

കാലടി: സംശയരോഗത്തെ തുടർന്ന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മഹേഷ് കുമാറിനെ അറസ്റ്റ് ചെയ്തത് അതിവിദഗ്ധമായി. കാഞ്ഞൂരില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിനിയായ രത്നാവതി (35) ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട് പുതുക്കുടിയിരിപ്പ് തെക്കേത്തെരുവില്‍ മഹേഷ്‌ കുമാര്‍ (37) അണ് അറസ്റ്റിലായത്. മഹേഷിനെ ഇന്നലെ വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ മൃതദേഹത്തോടെ ഇയാൾ അനാദരവ് കാണിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായത്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് മഹേഷ്‌കുമാര്‍ കാലടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന് സംശയം തോന്നിയതോടെ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. മഹേഷുമായുള്ള ബന്ധം അവസാനിപ്പിക്കാൻ രത്നാവതി ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ഭർത്താവിനോട് താൻ കാലടിയില്‍ വെച്ച് പരിചയപ്പെട്ട സേലം സ്വദേശിക്കൊപ്പം പോവുകയാണെന്നും ഇനി തന്നെ ബുദ്ധിമുട്ടിപ്പിക്കരുതെന്നും രത്നാവതി പറഞ്ഞിരുന്നു. തുടർന്ന് ഓണത്തിന് സ്വന്തം സ്വദേശമായ തെങ്കാശിയിലേക്ക് രത്നാവതി പോവുകയായിരുന്നു.

പൊങ്കൽ അവധിക്ക് നാട്ടിൽ പോയ മഹേഷ് രത്‌നാവതിയെയും കൂട്ടിയാണ് തിരിച്ചുവന്നത്. എന്നാൽ, അപ്പോഴും താൻ തിരിച്ച് പോവുകയാണെന്ന് രത്നാവതി ആവർത്തിച്ചു. തുടർന്ന് രത്നാവതിയെ വീടിനടുത്തുളള ജാതി തോട്ടത്തിലേക്ക് കൊണ്ടുപോയി തുണി കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എട്ട് വർഷം മുമ്പ് ആയിരുന്നു രത്‌നാവതിയുമായുള്ള മഹേഷിന്റെ വിവാഹം. ഇയാളുടെ മൂന്നാമത്തെ വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഇയാൾക്ക് 20 വയസുളള ഒരു കുട്ടിയുണ്ട്. കൊലപാതകത്തിന് ശേഷം, മൃതദേഹത്തോടെ ലൈംഗിക അതിക്രമവും മഹേഷ് ചെയ്തു. മൃതദേഹം നഗ്നമായി കിടത്തിയായിരുന്നു ഇയാൾ സ്ഥലം വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button