ഇടുക്കി: തൊടുപുഴ മണക്കാട്, കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമത്തിൽ മരണം രണ്ടായി. ഗൃഹനാഥനായ പുല്ലറക്കൽ ആന്‍റണിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്.
ആന്‍റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച്ച മരിച്ചിരുന്നു. മകൾ സിൽനയുടെ നില അതീവഗുരുതരമായി തുടരുകയാണ്. 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നതായിട്ടാണ് പൊലീസ് നിഗമനം.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. ആന്റണിയ്ക്ക് തൊടുപുഴ നഗരത്തിൽ കടയുണ്ട്. ഈ കടയിലെ ജീവനക്കാരും സാമ്പത്തിക ബാധ്യത ശരിവെച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആന്റണിയും കുടുംബവും ജപ്തി ഭീഷണി നേരിട്ടിരുന്നോ, ബ്ലേഡ് മാഫിയ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ ഉച്ചയ്ക്ക് 2.47 ഓടെയാണ് ജെസ്സി മരണമടഞ്ഞത്. വിഷം ഹൃദയത്തെ നേരിട്ട് ബാധിച്ചതാണ് ജെസ്സി മരിക്കാൻ ഇടയാക്കിയതെന്ന് ഡോക്ടർ വ്യക്തമാക്കി.
Post Your Comments